Sunday, November 5, 2017

സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഒത്താശയുമായി ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍

കോട്ടയം ചവിട്ടുവരിയില്‍ സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഒത്താശയുമായി ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍. മീറ്ററുകളോളം ആറ്റിലേക്കിറക്കി വെച്ച് കയ്യാല കെട്ടി മണ്ണിട്ട് നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീരത്ത് കൂടി ടോറസ്  ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് വരികയും ആറ്റുതീരത്തെ  ചെടികളും മരങ്ങളും മുറിച്ച് മാറ്റുകയും ചെയ്തത് മൂലം ബലക്ഷയം വന്ന ആറ്റുതീരം ഒഴുക്കില്‍ പെട്ട് ഇടിഞ്ഞ് പോയത്  ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ വകുപ്പിനെ കൊണ്ട് കെട്ടിക്കാന്‍ ശ്രമം. അതിനെതിരേ, പരാതി നല്‍കി ഫോളോഅപ്പ് ചെയ്തതിന് എനിക്ക് നേരെ പലതരത്തിലുമുള്ള ഭീഷണികള്‍. പിന്മാറില്ലെന്ന് കണ്ടപ്പോള്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം.  തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച്  എനിക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോണ്ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം ഉണ്ടായെന്ന് കോട്ടയം വെസ്റ്റ് പൊലീസ്.
        സ്ഥലം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി അടുപ്പമുള്ള കോണ്ഗ്രസ് പ്രവര്‍ത്തകനും ഉന്നത സാമ്പത്തിക നിലയിലുള്ള ആളുമാണ് കയ്യേറ്റം നടത്തിയിരിക്കുന്ന വര്‍ഗീസ്‌ കുരുവിള (കിഴുകാലില്‍ വീട്).  മഴ, കാലപ്പഴക്കം എന്നിവ മൂലം തകര്‍ന്ന് പോയ വീട് നന്നാക്കാന്‍ തുച്ഛമായ തുകയ്ക്കായി പാവങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നത്. സംഭവത്തിന്‍റെ നാള്‍ വഴികളിങ്ങനെയാണ്. 

Facebook Post 12 July

മീനച്ചിലാർ കയ്യേറി നിർമ്മാണം; ആറ് പണി കൊടുത്തു. കോട്ടയം ചവിട്ടുവരിക്ക് സമീപം മീനച്ചിലാർ കയ്യേറി നികത്തി അതിനോട് ചേർന്ന് ഉടമ വീട് നിർമ്മാണവും തുടങ്ങി. ആറിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടപ്പോൾ കയ്യാലയും ആറ്റുതീരവുമിടിഞ്ഞ് വീണ് വീട് അപകടാവസ്ഥയിലായി. ഇത് കേരളത്തിൽ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ഒരു സൂചന മാത്രമാണ്.
https://www.facebook.com/photo.php?fbid=1527120664011403&set=a.1492622410794562.1073741827.100001404519311&type=3


തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും ഇറിഗേഷന്‍ വകുപ്പിലും ഞാന്‍ പരാതികള്‍ നല്‍കി.

To
    Executive Engineer
    Irrigation Department, Kottayam
Sir,
            വിഷയം: മീനച്ചിലാര്‍ കയ്യേറി നികത്തിയത് ഇടിഞ്ഞ് വീണ് അപകടാവസ്ഥയിലായത് സംബന്ധിച്ച പരാതി.

1. കോട്ടയം, ചവിട്ടുവരി ജംക്ഷനില്‍ പെരുംബായിക്കാട് വില്ലേജ് ഓഫീസില്‍ നിന്നും കേവലം അമ്പത് മീറ്റര്‍ മാറി,   വര്‍ഗീസ്‌ കുരുവിള, കിഴുകാലില്‍ എന്നയാള്‍    മീനച്ചിലാര്‍ കയ്യേറി കയ്യാല കെട്ടി മണ്ണിട്ട്  നികത്തുകയും നികത്തിയ ഭാഗത്തോട് ചേര്‍ന്ന് വീട് നിര്‍മ്മാണം ആരംഭിക്കുകയും  ചെയ്തിരുന്നു. 11-07-2017-ല്‍, മണ്ണിട്ട് നികത്തിയ ഭാഗം കയ്യാല അടക്കം ആറ്റിലേക്ക് ഇടിഞ്ഞ് വീണ് നിര്‍മ്മാണത്തിലിരിക്കുന്ന വീടും ആറ്റു തീരവും  അപകടാവസ്ഥയിലായി. 

2. ആറ്റ് തീരത്ത് നിന്നും മതിയായ സെറ്റ്ബാക്ക് ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനാലാണ് വീട്  അപകടാവസ്ഥയിലായത്.  ടി കയ്യേറ്റം മൂലം ആറിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതാണ് ആറ്റ് തീരമുള്‍പ്പടെ ഇടിഞ്ഞു അപകടമുണ്ടാകാന്‍ കാരണം. സമീപത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള കുളിക്കടവും തകര്‍ന്നു. തീരമിടിഞ്ഞ ഭാഗത്ത് സര്‍ക്കാര്‍ ചിലവില്‍ സംരക്ഷണഭിത്തി കെട്ടിക്കൊടുക്കുവാന്‍ ശ്രമം നടക്കുന്നതായി അറിയുന്നു.

3. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കിയിട്ടുള്ളതും ആര്‍.ഡി.ഒ അന്വേഷണം ആരംഭിച്ചിട്ടുള്ളതുമാണ്. ആയതിനാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി, കയ്യേറ്റം മൂലം ഇടിഞ്ഞ ഭാഗത്ത് യാതൊരു കാരണവശാലും പൊതുഖജനാവില്‍ നിന്നും തുക ചിലവഴിച്ച് സംരക്ഷണഭിത്തിയോ കയ്യാലയോ കെട്ടി കൊടുക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

.                                                 വിശ്വസ്തതയോടെ                                 
      
കോട്ടയം                                                                    Mahesh Vijayan    
12-07-2017                                                                RTI & Legal Consultant
                                                                                  Aam Aadmi Party                       

എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍  പെരുംബായിക്കാട് വില്ലേജ് ഓഫീസര്‍ 20.10.17-ല്‍ തഹസീല്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ ആക്ഷേപങ്ങള്‍.



വര്‍ഗീസ്‌ കുരുവിള ആറ്റുതീരം കയ്യേറിയിട്ടുണ്ടോ എന്ന പരിശോധന നടത്താതെ ഒഴുക്കന്‍ മട്ടിലുള്ള ഒരു റിപ്പോര്‍ട്ടാണ് വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കുന്നത്. ടി ആറ്റുതീരം സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് കരിങ്കല്ല് കെട്ടുന്നപക്ഷം ടിയാന്റെ വസ്തു അളന്ന് ആറ്റുപുറമ്പോക്ക് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ പ്രവൃത്തികള്‍ ചെയ്യാവൂ എന്ന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കാമെന്നാണ് വി.ഓ-യുടെ റിപ്പോര്‍ട്ട്. അതായത്,  കയ്യേറ്റം മൂലം ഇടിഞ്ഞ് പോയ ആറ്റുതീരം സര്‍ക്കാര്‍ പണം കൊണ്ട് കരിങ്കല്ല് കെട്ടിക്കൊടുക്കുവാന്‍ റവന്യൂ വകുപ്പിന് സമ്മതമാണ് എന്നര്‍ത്ഥം.
        ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും  മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും ഒഴുക്കിന്റെ  ശക്തിയില്‍ വര്‍ഗീസ്‌ കുരുവിള കെട്ടിയ സംരക്ഷണ ഭിത്തിയും കൂടാതെ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  അങ്ങനെയെങ്കില്‍ ഇനിയുമെത്ര ലക്ഷങ്ങള്‍  മുടക്കി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാലും ആറ്റിലെ ശക്തമായ ഒഴുക്കില്‍ വീണ്ടുമത് ഇടിഞ്ഞ് പോകുമെന്ന് തന്നെ പറയേണ്ടി വരും. കണ്ടല്‍ ചെടികളും മറ്റും കൊണ്ട് പ്രകൃതി ഒരുക്കുന്ന സ്വാഭാവിക സംരക്ഷണം മാത്രമാണ് ശാശ്വത പരിഹാരം.

എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ശേഷം വര്‍ഗീസ്‌ കുരുവിള പൊലീസില്‍ നല്‍കിയ കള്ളപ്പരാതി
              പ്രതികരിക്കുന്നവരെ ഭീഷണി കൊണ്ട് പിന്തിരിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തല്പരകക്ഷികള്‍ സ്വീകരിച്ച് പോരുന്ന ഒരു മാര്‍ഗമാണ് പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുക എന്നത്. ഈ രീതിയില്‍ നിരവധി പരാതികള്‍ എനിക്കെതിരെ പൊലീസില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇന്നുവരെ അത്തരം ശ്രമങ്ങള്‍ ഒന്നും വിജയിച്ചിട്ടില്ല. കളക്ടര്‍ക്ക് നല്‍കിയ പരാതി പിന്‍വലിക്കുന്നതിന് ഞാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും അത് വൈകിയതിനാല്‍  20/10/17 വെള്ളിയാഴ്ച രാത്രി കോട്ടയം ടൗണില്‍ വെച്ച്,  ഞാന്‍ കഴുത്തിന്‌ കുത്തിപ്പിടിച്ച് കരണത്തടിക്കുകയും അടിവയറ്റില്‍ തൊഴിക്കുകയും ചെയ്തു എന്നും എന്‍റെ കയ്യേറ്റത്തില്‍ നിന്നും ഭീഷണിയില്‍ നിന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വര്‍ഗീസ്‌ കുരുവിള കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
           ആജാനുബാഹുവും നേരത്തെ നിരവധി കേസുകളിലെ പ്രതിയും ആയിരുന്ന വര്‍ഗീസിനെ നല്ലൊരു കാറ്റടിച്ചാല്‍ പറന്ന് പോകുന്ന ഞാന്‍ മര്‍ദ്ദിച്ചവശനാക്കിയത്രേ. അതും വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധന നടത്തി തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ അന്ന് രാത്രിയില്‍. അന്നേദിവസം രാത്രിയില്‍ തിരുനക്കരയില്‍ വെച്ച് ടിയാന്‍ എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് പൊലീസില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.  ഞാന്‍ നല്‍കിയ ഒരു പരാതിയും ഇന്നേവരെ പിന്‍വലിച്ചിട്ടില്ല എന്ന് മാത്രമല്ല, നല്‍കിയിട്ടുള്ള എല്ലാ പരാതികളും കൃത്യമായി വിവരാവകാശ നിയമ ഉപയോഗിച്ച് ഫോളോഅപ്പ് ചെയ്തിരുന്നു. അതിലുള്ള വൈരാഗ്യമാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍.

വര്‍ഗീസ്‌ കുരുവിള പൊലീസില്‍ നല്‍കിയ പരാതി.






വര്‍ഗീസ്‌ കുരുവിളയുടെ ഫേയ്സ്ബുക്ക് പ്രൊഫൈല്‍:
https://www.facebook.com/varghese.kuruvila.18


7.11.17 ജില്ലാ കളക്ടര്‍ക്ക് പുതിയ പരാതി നല്‍കി


To
    The District Collector
    Collectorate, Kottayam - 686002

Sir,
     വിഷയം: സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍                 ഒത്താശ ചെയ്യുന്നത് സംബന്ധിച്ച പരാതി.
    സൂചന: (1) വര്‍ഗീസ്‌ കുരുവിള, കിഴുകാലില്‍ വീട് എന്ന വ്യക്തി മീനച്ചിലാര്‍ കയ്യേറി     നികത്തിയത് സംബന്ധിച്ച് ബഹു: ജില്ലാ കളക്ടര്‍ക്ക് 12.07.17-ല്‍ ഞാന്‍ നല്‍കിയ പരാതി.
    (2) എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ഇറിഗേഷന്‍ വകുപ്പിന് 15-07-17-ല്‍ നല്‍കിയ പരാതി

    സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം ചവിട്ടുവരിയില്‍ സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഒത്താശയുമായി ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍. മീറ്ററുകളോളം ആറ്റിലേക്കിറക്കി വെച്ച് കയ്യാല കെട്ടി മണ്ണിട്ട് നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീരത്ത് കൂടി ടോറസ്  ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് വരികയും ആറ്റുതീരത്തെ  ചെടികളും മരങ്ങളും മുറിച്ച് മാറ്റുകയും ചെയ്തത് മൂലം ബലക്ഷയം വന്ന ആറ്റുതീരം ഒഴുക്കില്‍ പെട്ട് ഇടിഞ്ഞ് പോയത്  ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ വകുപ്പിനെ കൊണ്ട് കെട്ടിക്കാന്‍ ശ്രമം. മഴ, കാലപ്പഴക്കം എന്നിവ മൂലം തകര്‍ന്ന് പോയ വീട് നന്നാക്കാന്‍ തുച്ഛമായ തുകയ്ക്കായി പാവങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നത്.

    സൂചന ഒന്നിലെ പരാതിയുടെ അടിസ്ഥാനത്തില്‍  പെരുംബായിക്കാട് വില്ലേജ് ഓഫീസര്‍ 20.10.17-ല്‍ തഹസീല്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എനിക്കുള്ള ആക്ഷേപങ്ങള്‍ ഇവയാണ്. വര്‍ഗീസ്‌ കുരുവിള ആറ്റുതീരം കയ്യേറിയിട്ടുണ്ടോ എന്ന പരിശോധന നടത്താതെ ഒഴുക്കന്‍ മട്ടിലുള്ള ഒരു റിപ്പോര്‍ട്ടാണ് വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കുന്നത്. ടി ആറ്റുതീരം സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് കരിങ്കല്ല് കെട്ടുന്നപക്ഷം ടിയാന്റെ വസ്തു അളന്ന് ആറ്റുപുറമ്പോക്ക് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ പ്രവൃത്തികള്‍ ചെയ്യാവൂ എന്ന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കാമെന്നാണ് വി.ഓ-യുടെ റിപ്പോര്‍ട്ട്. അതായത്,  കയ്യേറ്റം മൂലം ഇടിഞ്ഞ് പോയ ആറ്റുതീരം സര്‍ക്കാര്‍ പണം കൊണ്ട് കരിങ്കല്ല് കെട്ടിക്കൊടുക്കുവാന്‍ റവന്യൂ വകുപ്പിന് സമ്മതമാണ് എന്നര്‍ത്ഥം.
        ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും  മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും ഒഴുക്കിന്റെ  ശക്തിയില്‍ വര്‍ഗീസ്‌ കുരുവിള കെട്ടിയ സംരക്ഷണ ഭിത്തിയും കൂടാതെ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  അങ്ങനെയെങ്കില്‍ ഇനിയുമെത്ര ലക്ഷങ്ങള്‍  മുടക്കി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാലും ആറ്റിലെ ശക്തമായ ഒഴുക്കില്‍ വീണ്ടുമത് ഇടിഞ്ഞ് പോകുമെന്ന് തന്നെ പറയേണ്ടി വരും. ഇതും അധികൃതര്‍ പരിഗണിച്ചിട്ടില്ല. കണ്ടല്‍ ചെടികളും മറ്റും കൊണ്ട് പ്രകൃതി ഒരുക്കുന്ന സ്വാഭാവിക സംരക്ഷണം മാത്രമാണ് ശാശ്വത പരിഹാരം. എന്നാല്‍ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ആറ്റുതീരത്തിന്റെ സ്വാഭാവികത നശിപ്പിക്കപ്പെട്ടതാണ് ഇവിടെ തീരം ഇടിയാന്‍ കാരണം.

    കയ്യേറ്റവും നശീകരണ പ്രവൃത്തികളും മൂലമാണ് ആറ്റുതീരം ഇടിഞ്ഞത് എന്നിരിക്കെ, എന്‍റെ പരാതി അവഗണിച്ച് ഇറിഗേഷന്‍ വകുപ്പും റവന്യൂ വകുപ്പും ടിയാന് സംരക്ഷണ ഭിത്തി കെട്ടിക്കൊടുക്കുന്നതിനായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ആയതിനാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി പൊതുപണം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് വണക്കമായി അപേക്ഷിക്കുന്നു.

                                                 വിശ്വസ്തതയോടെ                   

      
കോട്ടയം                                                                    Mahesh Vijayan    
06-11-2017                                                                RTI & Legal Consultant
                                                                                   Aam Aadmi Party

Enclosures:
1. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതി.
2. ഇറിഗേഷന്‍ വകുപ്പില്‍ നല്‍കിയ പരാതി.
3. വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്

Copy to:
    1. Thaluk Officer, Kottayam
    2. Executive Engineer, Irrigation Department, Kottayam
                       
                        

Wednesday, October 11, 2017

Bharath Hospital Illegal Employment Contract

ഭാരത്‌ ഹോസ്പിറ്റലിലെ നേഴ്സുമാരില്‍ നിന്നും ഒപ്പിട്ട് വാങ്ങിയ ബ്ലാങ്ക് മുദ്രപ്പത്രത്തില്‍ മാനേജ്മെന്‍റ് എഴുതിയുണ്ടാക്കിയതും ഇന്നുവരെ നേഴ്സുമാര്‍ കണ്ടിട്ടില്ലാത്തതുമായ തൊഴില്‍ കരാറിന്റെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം എനിക്ക് ലഭിച്ചത് ചുവടെ കൊടുക്കുന്നു. ടി കരാറിലെ നിയമ വിരുദ്ധവും പൊതു താല്പര്യത്തിന് എതിരുമായ പ്രധാന വ്യവസ്ഥകള്‍ താഴെ പറയുന്നു.

1. കരാര്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പേ ഒരു കാരണവും ഇല്ലാതെ നിങ്ങളെ എപ്പോള്‍ വേണേലും പുറത്താക്കാന്‍ ഭാരത്‌ ഹോസ്പിറ്റല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കുന്നതാണ്.

2. നിങ്ങള്‍ ഒരു വര്‍ഷം തികയ്ക്കും മുന്‍പോ അല്ലെങ്കില്‍ ഒരു മാസം മുന്‍‌കൂര്‍ നോട്ടീസ് നല്‍കാതെയോ ജോലി  രാജി വെച്ച് പോയാല്‍ യാതൊരു കാരണവശാലും എക്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നതായിരിക്കില്ല.

3. കരാര്‍ അടിസ്ഥാനത്തിലുള്ള ഈ നിയമനം നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ തൊഴില്‍, സ്ഥിരം, താല്‍ക്കാലികം അല്ലെങ്കില്‍ ആശുപത്രിയിലെ സേവനം എന്നിവയ്ക്കുള്ള അവകാശമാകുന്നില്ല.

4. നിശ്ചിത മാസ പ്രതിഫലം (monthly consideration) അല്ലാതെ സ്ഥിരം ജീവനക്കാര്‍ക്കോ താല്‍ക്കാലിക ജീവനക്കാര്‍ക്കോ ലഭിക്കുന്ന അലവന്‍സ്, ഗ്രാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട്, ശമ്പളം, വേതനം, തുടങ്ങിയ യാതൊരു വിധത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും  നിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

5. ഈ കരാറിലുള്ള ഏതെങ്കിലും ഒരു വ്യവസ്ഥ തെറ്റിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട മാസ പ്രതിഫലം നല്‍കുന്നതല്ല.

    മേല്‍ പറഞ്ഞ നിയമ വിരുദ്ധമായ വ്യവസ്ഥകള്‍ മാത്രം മതിയാകും ഇതൊരു ചാരിറ്റി സംഘടന അല്ല എന്ന് മനസ്സിലാക്കാന്‍. ചാരിറ്റിയുടെ മറവില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് നടത്തുന്ന തൊഴില്‍ ചൂഷണങ്ങളെ തുറന്ന് കാണിക്കുന്ന കാരാര്‍ ആണിത്.  സ്ഥിരം ജീവനക്കാരും, താല്ക്കാലിക ജീവനക്കാരും അല്ലാത്ത മൂന്നാം വിഭാഗത്തില്‍ പെട്ട ജീവനക്കാരാണ് ഭാരതിലെ കരാര്‍ നേഴ്സുമാര്‍ എന്നാണ് മാനേജ്മെന്റ് ഉണ്ടാക്കിയ എഗ്രിമെന്റില്‍ പറയുന്നത്. നേഴ്സുമാര്‍ക്ക് നല്‍കുന്നത് മാസ പ്രതിഫലം (monthly consideration) മാത്രമാണെന്നും ശമ്പളം , പി.എഫ് ഉള്‍പ്പടെയുള്ള ഒരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ലെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. നിങ്ങള്‍ എത്ര വര്ഷം ജോലി ചെയ്തവരായാലും ഒരു മാസത്തെ മുന്‍‌കൂര്‍ നോട്ടീസ് നല്‍കിയില്ലെങ്കില്‍ ഒരു കാരണവശാലും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നതുള്‍പ്പടെയുള്ള നിബന്ധനകള്‍ നിയമ വ്യവസ്ഥയോടുള്ള മാനേജ്മെന്റിന്റെ വെല്ലുവിളിയാണ്.

    സ്വതന്ത്രമായ ഒരു സാഹചര്യത്തിൽ കൊടുത്ത സമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ കരാറുകള്‍ക്ക് മാത്രമേ നിയമ പ്രാബല്യമുള്ളു. കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നിയമാനുസൃതമായിരിക്കണം. ചതിയിലൂടെയോ, ഭീഷണിപ്പെടുത്തിയോ, തെറ്റിദ്ധരിപ്പിച്ചോ, അന്യായമായി സ്വാധീനം ചെലുത്തിയോ ഉണ്ടാക്കിയ കരാറുകള്‍ക്ക് നിയമ പ്രാബല്യമില്ല. കക്ഷികൾക്ക് വസ്തുതയെ സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടായിരിക്കെ ഉണ്ടാക്കിയ കരാറിനും നിയമ പ്രാബല്യമില്ല. ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം ഇംഗ്ലീഷില്‍ എഴുതിയുണ്ടാക്കിയ ഈ കരാറിലെ വ്യവസ്ഥകള്‍ വായിച്ചാല്‍ പോലും മനസ്സിലാകുന്നവരല്ല ഇവിടുത്തെ ഭൂരിഭാഗം നേഴ്സുമാരും.

     പാവപ്പെട്ട നേഴ്സുമാരെ ചൂഷണം ചെയ്ത് ബ്ലാങ്ക് മുദ്രപ്പത്രത്തിലും ബ്ലാങ്ക് വെള്ള പേപ്പറുകളിലും ഒപ്പിട്ട് വാങ്ങിയശേഷം എഴുതിയുണ്ടാക്കിയ ഈ കരാറും അതിലെ അന്യായമായ വ്യവസ്ഥകളും ഒരു കാരണവശാലും നില നില്‍ക്കുന്നതല്ല എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പോയ വര്‍ഷങ്ങളില്‍ ഈ കരാറിന്‍റെ പേരില്‍ എത്രയോ നേഴ്സുമാരുടെ കണ്ണുനീരും ശാപവും അക്ഷരനഗരിയില്‍ വീണിട്ടുണ്ടാകും. ഭാരത്‌ ഹോസ്പിറ്റല്‍ ചാരിറ്റബിള്‍ സൊസൈറ്റി അക്ഷരനഗരിക്ക് മാത്രമല്ല, കേരളത്തിനാകെ അപമാനമാണ്.

Monday, September 18, 2017

Senkumar Case Expenses


To
   State Public Information Officer / Dy. Secretary
    O/o Advocate General Of Kerala
    Ernakulam, Kochi-682031

Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
          സൂചന:(1) 22.06.2017-ലെ താങ്കളുടെ കത്ത് നം എഡി.ബി 70/25887/17/ആര്‍.ടി.ഐ
               (2) ബഹു സുപ്രീം കോടതിയിലെ CIVIL APPEAL NO. 5227 OF 2017 ( Dr. T.P. Senkumar IPS Vs Union of India & Ors.)

    സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ടി സുപ്രീം കോടതിയിലെ അപ്പീലുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച സൂചന ഒന്നിലെ അവ്യക്തവും അതൃപ്തികരവുമായ മറുപടിയാണ് ഈ പുതിയ വിവരാവകാശ അപേക്ഷ നല്‍കാനുള്ള കാരണം. ആയതിനാല്‍, സുപ്രീം കോടതിയിലെ വിവിധ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. സുപ്രീം കോടതിയിലെ വിവിധ കേസുകളില്‍ സ്റ്റാന്റിംഗ് കോണ്‍സലര്‍മാരോടൊപ്പം മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുക.
    a. ഫീസ്‌ നിശ്ചയിച്ച ശേഷമാണോ നിശ്ചയിക്കാതെയാണോ ടി മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുന്നത് എന്ന വിവരം.
    b. സൂചന രണ്ടിലെ അപ്പീലില്‍ കോണ്‍സലര്‍മാരോടൊപ്പം പ്രസ്തുത കേസ് നടത്തിപ്പിനായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരുടെ പേരും അവരുടെ മുന്‍കൂട്ടി നിശ്ചയിച്ച ഫീസും.

2. സൂചന ഒന്ന് പ്രകാരമുള്ള മറുപടിയില്‍ സൂചന രണ്ടിലെ കേസ് നടത്തിയതുമായി ബന്ധപ്പെട്ട് ബില്ലുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ടി വിവരം  ഇപ്പോള്‍ ലഭിച്ച് കാണും എന്ന് കരുതുന്നു. ആയതിനാല്‍, ടി അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച  അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കിയ തുകയുടെ വിശദാംശങ്ങള്‍.
    a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കിയ തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.
    b. ടി തുക എപ്രകാരമാണ് നല്‍കിയതെന്ന വിവരം. (Mode of payment)
    c. ടി തുകയ്ക്കായി അഭിഭാഷകര്‍ നാളിതുവരെ നല്‍കിയ ബില്ലിന്റെ പകര്‍പ്പ്.

3.  സൂചന രണ്ടിലെ അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച  അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കേണ്ട തുകയുടെ വിശദാംശങ്ങള്‍.
    a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കേണ്ട തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.

4.  സൂചന ഒന്നിലെ കത്തിനാസ്പദമായ വിവരാവകാശ അപേക്ഷ കൈകാര്യം ചെയ്ത ഫയലിലെ മുഴുവന്‍ പേജുകളുടേയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം.

എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
       
                            വിശ്വസ്തതയോടെ

കോട്ടയം                                   
09-08-2017                                                            Mahesh Vijayan
                                                                               RTI & Legal Consultant
                                                                              Aam Aadmi Party                                                                               

Thursday, August 3, 2017

RTI Sriram Venkataraman Transfer

ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമന് എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമനം നല്‍കിയത് പ്രമോഷനല്ല; വെറും ട്രാന്‍സ്ഫര്‍ മാത്രം. ഇത് സംബന്ധിച്ച് ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊതുഭരണ (സ്പെഷ്യല്‍ സി) വകുപ്പ് അണ്ടര്‍ സെക്രട്ടറി രാജേശ്വരി കെ, സബ്ബ് കളക്ടര്‍ ഗ്രേഡ് 1-ഉം എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറും തുല്യ പദവികളാണെന്ന് വ്യക്തമാക്കിയത്. ദേവികുളം സബ്ബ് കളക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ 01/01/2017 മുതല്‍ സീനിയര്‍ ടൈം സ്കെയിലിലേക്ക് പ്രമോഷന്‍ നല്‍കി, സബ് കളക്ടര്‍ ഗ്രേഡ് 1 ആയി ദേവികുളത്ത് തന്നെ പോസ്റ്റ്‌ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന് ശേഷം 06/07/2017-ലാണ് ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിച്ചത്.

ദേവികുളം സബ് കളക്ടറുടെ പദവിയേക്കാള്‍ ഉയര്‍ന്ന പദവിയാണോ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറുടേത് എന്ന വിവരാവകാശ അപേക്ഷയിലെ ചോദ്യത്തിന്, സബ്ബ് കളക്ടര്‍ ഗ്രേഡ് 1, ഡയറക്ടര്‍, എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് എന്നിവ സീനിയര്‍ ടൈം സ്കെയിലിലെ ഉദ്യോഗസ്ഥരെ നിയമിക്കാവുന്ന തസ്തികകളാണ് എന്നാണ് മറുപടി ലഭിച്ചത്. 18.02.2013-ലെ കേന്ദ്ര പേര്‍സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഐ.എ.എസ് കേരള കേഡറിലെ നിലവിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണിതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

വിവരാവകാശ അപേക്ഷ

To
State Public Information Officer
General Administration Department
2nd Floor, North Block
Secretariat, Thiruvananthapuram– 695001

Sir,

വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
സൂചന: ദേവികുളം സബ് കളക്ടറെ ട്രാന്‍സ്ഫര്‍ ചെയ്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍: G.O (Rt) No. 4210/2017/GAD Dated 06/07/2017
          സൂചനയിലെ സര്‍ക്കാര്‍ ഉത്തരവിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ ടി വിവരം അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. ദേവികുളം സബ്ബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായി നിയമിച്ചത് ട്രാന്‍സ്ഫര്‍ ആണോ പ്രമോഷന്‍ ആണോ എന്ന വിവരം.
2. ദേവികുളം സബ് കളക്ടറുടെ പദവിയേക്കാള്‍ ഉയര്‍ന്ന പദവിയാണോ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറുടേത് എന്ന വിവരം.
           a. ഉയര്‍ന്ന പദവിയാണെങ്കില്‍ ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
          b. ഉയര്‍ന്ന പദവിയല്ലെങ്കില്‍ രണ്ടും ഏത് തലത്തിലുള്ള (ഉദാ: താഴ്ന്നതാണോ, ഒരേ തലമാണോ) പദവിയാണ് എന്നതിന്റെ വിശദാംശങ്ങള്‍.
3. ശ്രീറാം വെങ്കിട്ടരാമന് നാളിതുവരെ നല്‍കിയിട്ടുള്ള എല്ലാ പ്രമോഷന്റേയും (സ്ഥാനക്കയറ്റം) വിശദാംശങ്ങള്‍.
  • എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്. 
  • ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.

                                                    വിശ്വസ്തതയോടെ
    കോട്ടയം                                                                                      Mahesh Vijayan
    08-07-2017                                                                                   RTI & Legal Consultant
                                                                                                         Aam Aadmi Party

    മറുപടി


എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ്


ശ്രീറാം വെങ്കിട്ടരാമനെ സീനിയര്‍ ടൈം സ്കെയിലിലേക്ക് പ്രമോട്ട് ചെയ്ത് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.



   

Thursday, July 13, 2017

ദിലീപിനെ 'അമ്മ'-യില്‍ നിന്ന് പുറത്താക്കിയത് ബൈലോ ലംഘിച്ച്

      നടന്‍  ദിലീപിനെ 'അമ്മ'-യില്‍ നിന്ന് പുറത്താക്കിയത് ബൈലോ ലംഘിച്ച്.  നിയമാനുസൃതമല്ലാത്ത അമ്മയുടെ നടപടി മുഖം രക്ഷിക്കാനോ ?.   ചാരിറ്റബിള്‍ സൊസൈറ്റിയായി  തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത അമ്മയുടെ ബൈലോ പ്രകാരം  ഒരംഗത്തെ പുറത്താക്കണമെങ്കില്‍,  അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടി വിഷയം  അച്ചടക്ക സമിതിക്ക് കൈമാറണം.   അംഗത്തിന്‍റെ വിശദീകരണവും തെളിവുകളും പരിശോധിച്ചത്തിനും ശേഷം അച്ചടക്ക സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വേണം എക്സിക്യുട്ടീവ് കമ്മിറ്റി കൂടി  അംഗത്വം റദ്ദാക്കുകയോ സസ്പെന്ഡ് ചെയ്യാനുള്ള തീരുമാനം എടുക്കേണ്ടത്. കൂടാതെ, കമ്മിറ്റി തീരുമാനം അംഗത്തെ അറിയിച്ച്, ഷോകേസ് നോട്ടീസ് നല്‍കി മറുപടിയും കേട്ടിട്ട് വേണം അന്തിമ തീരുമാനമെടുക്കാന്‍. സംഘടനയുടെ ബൈലോയിലെ ആര്‍ട്ടിക്കിള്‍ V-ല്‍ 17, 18  എന്നീ സെക്ഷനുകളിലാണ്  ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 


       മലയാളത്തിലെ മഹാനടന്മാര്‍ പങ്കെടുത്ത  11.07.2017-ലെ അമ്മയുടെ അടിയന്തിര എക്സിക്യുട്ടീവ് കമ്മിറ്റിയാണ്  ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തത്. മഹാനടന്മാര്‍ക്ക് അറിവില്ലാഞ്ഞിട്ടാണോ എന്നറിയില്ല, ഈ തീരുമാനം ബൈലോയ്ക്ക് എതിരാണ്.  

   

       ട്രെഷററായ' ദിലീപിന്‍റെ കൂടി ഒപ്പില്ലാതെ സാമ്പത്തിക ഇടപാടുകള്‍ അമ്മയ്ക്ക് ഇനി നടത്താനാവില്ല.  പകരം മറ്റൊരാളെ  ട്രെഷറായി  കണ്ടെത്തണമെങ്കില്‍ വീണ്ടും ജനറല്‍ ബോഡി കൂടണം. ആരെങ്കിലും ജില്ലാ രജിസ്ട്രാര്‍ക്ക്  പരാതി  നല്‍കിയാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ ദിലീപിനെ പുറത്താക്കിയ അമ്മയുടെ തീരുമാനം നിലനില്‍ക്കില്ല. അപ്പോള്‍ ദിലീപ് തന്നെ ട്രെഷററായി തുടരും. അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ദിലീപിനെ വീണ്ടും പുറത്താക്കുകയോ ദിലീപ് സ്വയം രാജി വെച്ച് ഒഴിയുകയോ ചെയ്യേണ്ടി വരും. 

അമ്മയുടെ ബൈലോയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
http://www.malayalamcinema.com/by-law.php

Thursday, July 6, 2017

RTI Devikulam Sub Collector Transfer

From
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com
    mo: +91 93425 02698
To
State Public Information Officer
    O/O the Chief Secretary
    Government Secretariat
    Thiruvananthapuram – 695001
Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
        
    ദേവികുളം സബ്ബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിക്കാന്‍ തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട  താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. ടി തീരുമാനമെടുത്ത  മന്ത്രിസഭാ യോഗത്തിന്‍റെ അജണ്ടയുടേയും ടി തീരുമാനത്തിന്റേയും പകര്‍പ്പ്
    a. ടി തീരുമാനമെടുക്കാന്‍ ആധാരമാക്കിയ എല്ലാ രേഖകളുടെയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം

2.  ഒരു IAS ഓഫീസറെ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ പ്രമോഷനോടൊപ്പം മറ്റൊരിടത്ത് നിയമനം നല്‍കുകയോ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കുന്ന രേഖകള്‍.
    a. ടി നടപടിക്രമങ്ങള്‍ ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി  നിയമിച്ചപ്പോള്‍ പാലിച്ചിട്ടുണ്ട് എന്ന വ്യക്തമാക്കുന്ന എല്ലാ രേഖകള്‍.
   
3. ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി / പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ ഫയല്‍ നമ്പറുകളും.
    a. ടി എല്ലാ ഫയലിലേയും എല്ലാ പേജുകളും ഫയല്‍ കുറിപ്പ് സഹിതം..

4.  ഒരിക്കല്‍ നിയമിച്ച് കഴിഞ്ഞാല്‍ ഒരു IAS ഓഫീസറെ തത്സ്ഥാനത്ത് കുറഞ്ഞത് എത്ര നാള്‍ നാള്‍ തുടരാന്‍ അനുവദിക്കണം എന്നാണ് കീഴ്വഴക്കം/ചട്ടം എന്ന് വ്യക്തമാക്കുന്ന രേഖകള്‍.
    a. ടി കാലയളവിന് മുന്‍പ് ഒരു IAS ഓഫീസറെ സ്ഥലം മാറ്റുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍.
    b. 2014 -ലെ സിവില്‍ സര്‍വ്വീസ് ചട്ട ഭേദഗതി പ്രകാരം, ദേവികുളം സബ്ബ് കളകടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമനെ എന്ന് വരെ ദേവികുളത്ത് തുടരാന്‍ അനുവദിക്കണമായിരുന്നു എന്ന വിവരം.
    c. സംസ്ഥാന സിവില്‍ സര്‍വ്വീസ് ബോര്‍ഡ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നതിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടോ എന്ന വിവരം. ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്.

5.  എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയിട്ടുള്ള എല്ലാ IAS ഓഫീസര്‍മാരുടേയും സ്ഥലം മാറ്റങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം.
    a. സ്ഥലം മാറ്റം ലഭിച്ച എല്ലാ ഉദ്യോഗസ്ഥരുടേയും പേരും സ്ഥാനപ്പേരും.
    b. സ്ഥലം മാറ്റാനുണ്ടായ കാരണം
    c. ഏത് തസ്തികയില്‍ നിന്നും ഏത് തസ്തികയിലേക്കാണ് സ്ഥലം മാറ്റിയതെന്ന വിവരം
    d. സ്ഥലം മാറ്റിയ തീയതി
    e. ഏത് തസ്തികയില്‍ ഇരുന്നപ്പോഴാണോ സ്ഥലം മാറ്റം നല്‍കിയത് ടി തസ്തികയില്‍ ടി സ്ഥലത്ത് ടി ഓഫീസര്‍ എത്ര നാള്‍ ജോലി ചെയ്തു എന്ന വിവരം.
   
എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
       
                            വിശ്വസ്തതയോടെ

കോട്ടയം                                   
06-07-2017                                             Mahesh Vijayan
                                                               RTI & Legal Consultant
                                                              Aam Aadmi Party                                                                        

Monday, August 8, 2016

Transfer of Prisoners Agreement

വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ അനുഭവിക്കുന്ന വിദേശ തടവുകാരെ പരസ്പരം കൈമാറുന്നതിനും അവരുടെ അവശേഷിക്കുന്ന ശിക്ഷ മാതൃരാജ്യങ്ങളില്‍ അനുഭവിക്കുന്നതിനും നിരവധി രാജ്യങ്ങളുമായി ഇന്ത്യ  ഒപ്പ് വെച്ചിട്ടുണ്ട്.  വിദേശ രാജ്യങ്ങളിലെ ഭൂരിഭാഗം ഇന്ത്യന്‍ തടവുകാരും ഗള്‍ഫിലെ വിവിധ ജയിലുകളിലാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍,  തടവുകാരുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ്  ഞാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലേക്ക് അപേക്ഷ അയക്കുകയുണ്ടായി. അതിന്  ലഭിച്ച  മറുപടിയിലാണ് മിക്കതും ഇതുവരേയും നടപ്പാക്കിയിട്ടില്ല എന്ന് വെളിവായത്.