Sunday, November 5, 2017

സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഒത്താശയുമായി ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍

കോട്ടയം ചവിട്ടുവരിയില്‍ സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഒത്താശയുമായി ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍. മീറ്ററുകളോളം ആറ്റിലേക്കിറക്കി വെച്ച് കയ്യാല കെട്ടി മണ്ണിട്ട് നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീരത്ത് കൂടി ടോറസ്  ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് വരികയും ആറ്റുതീരത്തെ  ചെടികളും മരങ്ങളും മുറിച്ച് മാറ്റുകയും ചെയ്തത് മൂലം ബലക്ഷയം വന്ന ആറ്റുതീരം ഒഴുക്കില്‍ പെട്ട് ഇടിഞ്ഞ് പോയത്  ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ വകുപ്പിനെ കൊണ്ട് കെട്ടിക്കാന്‍ ശ്രമം. അതിനെതിരേ, പരാതി നല്‍കി ഫോളോഅപ്പ് ചെയ്തതിന് എനിക്ക് നേരെ പലതരത്തിലുമുള്ള ഭീഷണികള്‍. പിന്മാറില്ലെന്ന് കണ്ടപ്പോള്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം.  തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച്  എനിക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോണ്ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം ഉണ്ടായെന്ന് കോട്ടയം വെസ്റ്റ് പൊലീസ്.
        സ്ഥലം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി അടുപ്പമുള്ള കോണ്ഗ്രസ് പ്രവര്‍ത്തകനും ഉന്നത സാമ്പത്തിക നിലയിലുള്ള ആളുമാണ് കയ്യേറ്റം നടത്തിയിരിക്കുന്ന വര്‍ഗീസ്‌ കുരുവിള (കിഴുകാലില്‍ വീട്).  മഴ, കാലപ്പഴക്കം എന്നിവ മൂലം തകര്‍ന്ന് പോയ വീട് നന്നാക്കാന്‍ തുച്ഛമായ തുകയ്ക്കായി പാവങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നത്. സംഭവത്തിന്‍റെ നാള്‍ വഴികളിങ്ങനെയാണ്. 

Facebook Post 12 July

മീനച്ചിലാർ കയ്യേറി നിർമ്മാണം; ആറ് പണി കൊടുത്തു. കോട്ടയം ചവിട്ടുവരിക്ക് സമീപം മീനച്ചിലാർ കയ്യേറി നികത്തി അതിനോട് ചേർന്ന് ഉടമ വീട് നിർമ്മാണവും തുടങ്ങി. ആറിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടപ്പോൾ കയ്യാലയും ആറ്റുതീരവുമിടിഞ്ഞ് വീണ് വീട് അപകടാവസ്ഥയിലായി. ഇത് കേരളത്തിൽ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ഒരു സൂചന മാത്രമാണ്.
https://www.facebook.com/photo.php?fbid=1527120664011403&set=a.1492622410794562.1073741827.100001404519311&type=3


തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും ഇറിഗേഷന്‍ വകുപ്പിലും ഞാന്‍ പരാതികള്‍ നല്‍കി.

To
    Executive Engineer
    Irrigation Department, Kottayam
Sir,
            വിഷയം: മീനച്ചിലാര്‍ കയ്യേറി നികത്തിയത് ഇടിഞ്ഞ് വീണ് അപകടാവസ്ഥയിലായത് സംബന്ധിച്ച പരാതി.

1. കോട്ടയം, ചവിട്ടുവരി ജംക്ഷനില്‍ പെരുംബായിക്കാട് വില്ലേജ് ഓഫീസില്‍ നിന്നും കേവലം അമ്പത് മീറ്റര്‍ മാറി,   വര്‍ഗീസ്‌ കുരുവിള, കിഴുകാലില്‍ എന്നയാള്‍    മീനച്ചിലാര്‍ കയ്യേറി കയ്യാല കെട്ടി മണ്ണിട്ട്  നികത്തുകയും നികത്തിയ ഭാഗത്തോട് ചേര്‍ന്ന് വീട് നിര്‍മ്മാണം ആരംഭിക്കുകയും  ചെയ്തിരുന്നു. 11-07-2017-ല്‍, മണ്ണിട്ട് നികത്തിയ ഭാഗം കയ്യാല അടക്കം ആറ്റിലേക്ക് ഇടിഞ്ഞ് വീണ് നിര്‍മ്മാണത്തിലിരിക്കുന്ന വീടും ആറ്റു തീരവും  അപകടാവസ്ഥയിലായി. 

2. ആറ്റ് തീരത്ത് നിന്നും മതിയായ സെറ്റ്ബാക്ക് ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനാലാണ് വീട്  അപകടാവസ്ഥയിലായത്.  ടി കയ്യേറ്റം മൂലം ആറിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതാണ് ആറ്റ് തീരമുള്‍പ്പടെ ഇടിഞ്ഞു അപകടമുണ്ടാകാന്‍ കാരണം. സമീപത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള കുളിക്കടവും തകര്‍ന്നു. തീരമിടിഞ്ഞ ഭാഗത്ത് സര്‍ക്കാര്‍ ചിലവില്‍ സംരക്ഷണഭിത്തി കെട്ടിക്കൊടുക്കുവാന്‍ ശ്രമം നടക്കുന്നതായി അറിയുന്നു.

3. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കിയിട്ടുള്ളതും ആര്‍.ഡി.ഒ അന്വേഷണം ആരംഭിച്ചിട്ടുള്ളതുമാണ്. ആയതിനാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി, കയ്യേറ്റം മൂലം ഇടിഞ്ഞ ഭാഗത്ത് യാതൊരു കാരണവശാലും പൊതുഖജനാവില്‍ നിന്നും തുക ചിലവഴിച്ച് സംരക്ഷണഭിത്തിയോ കയ്യാലയോ കെട്ടി കൊടുക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

.                                                 വിശ്വസ്തതയോടെ                                 
      
കോട്ടയം                                                                    Mahesh Vijayan    
12-07-2017                                                                RTI & Legal Consultant
                                                                                  Aam Aadmi Party                       

എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍  പെരുംബായിക്കാട് വില്ലേജ് ഓഫീസര്‍ 20.10.17-ല്‍ തഹസീല്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ ആക്ഷേപങ്ങള്‍.



വര്‍ഗീസ്‌ കുരുവിള ആറ്റുതീരം കയ്യേറിയിട്ടുണ്ടോ എന്ന പരിശോധന നടത്താതെ ഒഴുക്കന്‍ മട്ടിലുള്ള ഒരു റിപ്പോര്‍ട്ടാണ് വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കുന്നത്. ടി ആറ്റുതീരം സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് കരിങ്കല്ല് കെട്ടുന്നപക്ഷം ടിയാന്റെ വസ്തു അളന്ന് ആറ്റുപുറമ്പോക്ക് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ പ്രവൃത്തികള്‍ ചെയ്യാവൂ എന്ന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കാമെന്നാണ് വി.ഓ-യുടെ റിപ്പോര്‍ട്ട്. അതായത്,  കയ്യേറ്റം മൂലം ഇടിഞ്ഞ് പോയ ആറ്റുതീരം സര്‍ക്കാര്‍ പണം കൊണ്ട് കരിങ്കല്ല് കെട്ടിക്കൊടുക്കുവാന്‍ റവന്യൂ വകുപ്പിന് സമ്മതമാണ് എന്നര്‍ത്ഥം.
        ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും  മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും ഒഴുക്കിന്റെ  ശക്തിയില്‍ വര്‍ഗീസ്‌ കുരുവിള കെട്ടിയ സംരക്ഷണ ഭിത്തിയും കൂടാതെ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  അങ്ങനെയെങ്കില്‍ ഇനിയുമെത്ര ലക്ഷങ്ങള്‍  മുടക്കി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാലും ആറ്റിലെ ശക്തമായ ഒഴുക്കില്‍ വീണ്ടുമത് ഇടിഞ്ഞ് പോകുമെന്ന് തന്നെ പറയേണ്ടി വരും. കണ്ടല്‍ ചെടികളും മറ്റും കൊണ്ട് പ്രകൃതി ഒരുക്കുന്ന സ്വാഭാവിക സംരക്ഷണം മാത്രമാണ് ശാശ്വത പരിഹാരം.

എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ശേഷം വര്‍ഗീസ്‌ കുരുവിള പൊലീസില്‍ നല്‍കിയ കള്ളപ്പരാതി
              പ്രതികരിക്കുന്നവരെ ഭീഷണി കൊണ്ട് പിന്തിരിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തല്പരകക്ഷികള്‍ സ്വീകരിച്ച് പോരുന്ന ഒരു മാര്‍ഗമാണ് പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുക എന്നത്. ഈ രീതിയില്‍ നിരവധി പരാതികള്‍ എനിക്കെതിരെ പൊലീസില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇന്നുവരെ അത്തരം ശ്രമങ്ങള്‍ ഒന്നും വിജയിച്ചിട്ടില്ല. കളക്ടര്‍ക്ക് നല്‍കിയ പരാതി പിന്‍വലിക്കുന്നതിന് ഞാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും അത് വൈകിയതിനാല്‍  20/10/17 വെള്ളിയാഴ്ച രാത്രി കോട്ടയം ടൗണില്‍ വെച്ച്,  ഞാന്‍ കഴുത്തിന്‌ കുത്തിപ്പിടിച്ച് കരണത്തടിക്കുകയും അടിവയറ്റില്‍ തൊഴിക്കുകയും ചെയ്തു എന്നും എന്‍റെ കയ്യേറ്റത്തില്‍ നിന്നും ഭീഷണിയില്‍ നിന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വര്‍ഗീസ്‌ കുരുവിള കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
           ആജാനുബാഹുവും നേരത്തെ നിരവധി കേസുകളിലെ പ്രതിയും ആയിരുന്ന വര്‍ഗീസിനെ നല്ലൊരു കാറ്റടിച്ചാല്‍ പറന്ന് പോകുന്ന ഞാന്‍ മര്‍ദ്ദിച്ചവശനാക്കിയത്രേ. അതും വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധന നടത്തി തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ അന്ന് രാത്രിയില്‍. അന്നേദിവസം രാത്രിയില്‍ തിരുനക്കരയില്‍ വെച്ച് ടിയാന്‍ എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് പൊലീസില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.  ഞാന്‍ നല്‍കിയ ഒരു പരാതിയും ഇന്നേവരെ പിന്‍വലിച്ചിട്ടില്ല എന്ന് മാത്രമല്ല, നല്‍കിയിട്ടുള്ള എല്ലാ പരാതികളും കൃത്യമായി വിവരാവകാശ നിയമ ഉപയോഗിച്ച് ഫോളോഅപ്പ് ചെയ്തിരുന്നു. അതിലുള്ള വൈരാഗ്യമാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍.

വര്‍ഗീസ്‌ കുരുവിള പൊലീസില്‍ നല്‍കിയ പരാതി.






വര്‍ഗീസ്‌ കുരുവിളയുടെ ഫേയ്സ്ബുക്ക് പ്രൊഫൈല്‍:
https://www.facebook.com/varghese.kuruvila.18


7.11.17 ജില്ലാ കളക്ടര്‍ക്ക് പുതിയ പരാതി നല്‍കി


To
    The District Collector
    Collectorate, Kottayam - 686002

Sir,
     വിഷയം: സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍                 ഒത്താശ ചെയ്യുന്നത് സംബന്ധിച്ച പരാതി.
    സൂചന: (1) വര്‍ഗീസ്‌ കുരുവിള, കിഴുകാലില്‍ വീട് എന്ന വ്യക്തി മീനച്ചിലാര്‍ കയ്യേറി     നികത്തിയത് സംബന്ധിച്ച് ബഹു: ജില്ലാ കളക്ടര്‍ക്ക് 12.07.17-ല്‍ ഞാന്‍ നല്‍കിയ പരാതി.
    (2) എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ഇറിഗേഷന്‍ വകുപ്പിന് 15-07-17-ല്‍ നല്‍കിയ പരാതി

    സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം ചവിട്ടുവരിയില്‍ സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഒത്താശയുമായി ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍. മീറ്ററുകളോളം ആറ്റിലേക്കിറക്കി വെച്ച് കയ്യാല കെട്ടി മണ്ണിട്ട് നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീരത്ത് കൂടി ടോറസ്  ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് വരികയും ആറ്റുതീരത്തെ  ചെടികളും മരങ്ങളും മുറിച്ച് മാറ്റുകയും ചെയ്തത് മൂലം ബലക്ഷയം വന്ന ആറ്റുതീരം ഒഴുക്കില്‍ പെട്ട് ഇടിഞ്ഞ് പോയത്  ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ വകുപ്പിനെ കൊണ്ട് കെട്ടിക്കാന്‍ ശ്രമം. മഴ, കാലപ്പഴക്കം എന്നിവ മൂലം തകര്‍ന്ന് പോയ വീട് നന്നാക്കാന്‍ തുച്ഛമായ തുകയ്ക്കായി പാവങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നത്.

    സൂചന ഒന്നിലെ പരാതിയുടെ അടിസ്ഥാനത്തില്‍  പെരുംബായിക്കാട് വില്ലേജ് ഓഫീസര്‍ 20.10.17-ല്‍ തഹസീല്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എനിക്കുള്ള ആക്ഷേപങ്ങള്‍ ഇവയാണ്. വര്‍ഗീസ്‌ കുരുവിള ആറ്റുതീരം കയ്യേറിയിട്ടുണ്ടോ എന്ന പരിശോധന നടത്താതെ ഒഴുക്കന്‍ മട്ടിലുള്ള ഒരു റിപ്പോര്‍ട്ടാണ് വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കുന്നത്. ടി ആറ്റുതീരം സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് കരിങ്കല്ല് കെട്ടുന്നപക്ഷം ടിയാന്റെ വസ്തു അളന്ന് ആറ്റുപുറമ്പോക്ക് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ പ്രവൃത്തികള്‍ ചെയ്യാവൂ എന്ന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കാമെന്നാണ് വി.ഓ-യുടെ റിപ്പോര്‍ട്ട്. അതായത്,  കയ്യേറ്റം മൂലം ഇടിഞ്ഞ് പോയ ആറ്റുതീരം സര്‍ക്കാര്‍ പണം കൊണ്ട് കരിങ്കല്ല് കെട്ടിക്കൊടുക്കുവാന്‍ റവന്യൂ വകുപ്പിന് സമ്മതമാണ് എന്നര്‍ത്ഥം.
        ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും  മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും ഒഴുക്കിന്റെ  ശക്തിയില്‍ വര്‍ഗീസ്‌ കുരുവിള കെട്ടിയ സംരക്ഷണ ഭിത്തിയും കൂടാതെ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  അങ്ങനെയെങ്കില്‍ ഇനിയുമെത്ര ലക്ഷങ്ങള്‍  മുടക്കി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാലും ആറ്റിലെ ശക്തമായ ഒഴുക്കില്‍ വീണ്ടുമത് ഇടിഞ്ഞ് പോകുമെന്ന് തന്നെ പറയേണ്ടി വരും. ഇതും അധികൃതര്‍ പരിഗണിച്ചിട്ടില്ല. കണ്ടല്‍ ചെടികളും മറ്റും കൊണ്ട് പ്രകൃതി ഒരുക്കുന്ന സ്വാഭാവിക സംരക്ഷണം മാത്രമാണ് ശാശ്വത പരിഹാരം. എന്നാല്‍ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ആറ്റുതീരത്തിന്റെ സ്വാഭാവികത നശിപ്പിക്കപ്പെട്ടതാണ് ഇവിടെ തീരം ഇടിയാന്‍ കാരണം.

    കയ്യേറ്റവും നശീകരണ പ്രവൃത്തികളും മൂലമാണ് ആറ്റുതീരം ഇടിഞ്ഞത് എന്നിരിക്കെ, എന്‍റെ പരാതി അവഗണിച്ച് ഇറിഗേഷന്‍ വകുപ്പും റവന്യൂ വകുപ്പും ടിയാന് സംരക്ഷണ ഭിത്തി കെട്ടിക്കൊടുക്കുന്നതിനായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ആയതിനാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി പൊതുപണം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് വണക്കമായി അപേക്ഷിക്കുന്നു.

                                                 വിശ്വസ്തതയോടെ                   

      
കോട്ടയം                                                                    Mahesh Vijayan    
06-11-2017                                                                RTI & Legal Consultant
                                                                                   Aam Aadmi Party

Enclosures:
1. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതി.
2. ഇറിഗേഷന്‍ വകുപ്പില്‍ നല്‍കിയ പരാതി.
3. വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്

Copy to:
    1. Thaluk Officer, Kottayam
    2. Executive Engineer, Irrigation Department, Kottayam
                       
                        

Wednesday, October 11, 2017

Bharath Hospital Illegal Employment Contract

ഭാരത്‌ ഹോസ്പിറ്റലിലെ നേഴ്സുമാരില്‍ നിന്നും ഒപ്പിട്ട് വാങ്ങിയ ബ്ലാങ്ക് മുദ്രപ്പത്രത്തില്‍ മാനേജ്മെന്‍റ് എഴുതിയുണ്ടാക്കിയതും ഇന്നുവരെ നേഴ്സുമാര്‍ കണ്ടിട്ടില്ലാത്തതുമായ തൊഴില്‍ കരാറിന്റെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം എനിക്ക് ലഭിച്ചത് ചുവടെ കൊടുക്കുന്നു. ടി കരാറിലെ നിയമ വിരുദ്ധവും പൊതു താല്പര്യത്തിന് എതിരുമായ പ്രധാന വ്യവസ്ഥകള്‍ താഴെ പറയുന്നു.

1. കരാര്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പേ ഒരു കാരണവും ഇല്ലാതെ നിങ്ങളെ എപ്പോള്‍ വേണേലും പുറത്താക്കാന്‍ ഭാരത്‌ ഹോസ്പിറ്റല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കുന്നതാണ്.

2. നിങ്ങള്‍ ഒരു വര്‍ഷം തികയ്ക്കും മുന്‍പോ അല്ലെങ്കില്‍ ഒരു മാസം മുന്‍‌കൂര്‍ നോട്ടീസ് നല്‍കാതെയോ ജോലി  രാജി വെച്ച് പോയാല്‍ യാതൊരു കാരണവശാലും എക്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നതായിരിക്കില്ല.

3. കരാര്‍ അടിസ്ഥാനത്തിലുള്ള ഈ നിയമനം നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ തൊഴില്‍, സ്ഥിരം, താല്‍ക്കാലികം അല്ലെങ്കില്‍ ആശുപത്രിയിലെ സേവനം എന്നിവയ്ക്കുള്ള അവകാശമാകുന്നില്ല.

4. നിശ്ചിത മാസ പ്രതിഫലം (monthly consideration) അല്ലാതെ സ്ഥിരം ജീവനക്കാര്‍ക്കോ താല്‍ക്കാലിക ജീവനക്കാര്‍ക്കോ ലഭിക്കുന്ന അലവന്‍സ്, ഗ്രാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട്, ശമ്പളം, വേതനം, തുടങ്ങിയ യാതൊരു വിധത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും  നിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

5. ഈ കരാറിലുള്ള ഏതെങ്കിലും ഒരു വ്യവസ്ഥ തെറ്റിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട മാസ പ്രതിഫലം നല്‍കുന്നതല്ല.

    മേല്‍ പറഞ്ഞ നിയമ വിരുദ്ധമായ വ്യവസ്ഥകള്‍ മാത്രം മതിയാകും ഇതൊരു ചാരിറ്റി സംഘടന അല്ല എന്ന് മനസ്സിലാക്കാന്‍. ചാരിറ്റിയുടെ മറവില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് നടത്തുന്ന തൊഴില്‍ ചൂഷണങ്ങളെ തുറന്ന് കാണിക്കുന്ന കാരാര്‍ ആണിത്.  സ്ഥിരം ജീവനക്കാരും, താല്ക്കാലിക ജീവനക്കാരും അല്ലാത്ത മൂന്നാം വിഭാഗത്തില്‍ പെട്ട ജീവനക്കാരാണ് ഭാരതിലെ കരാര്‍ നേഴ്സുമാര്‍ എന്നാണ് മാനേജ്മെന്റ് ഉണ്ടാക്കിയ എഗ്രിമെന്റില്‍ പറയുന്നത്. നേഴ്സുമാര്‍ക്ക് നല്‍കുന്നത് മാസ പ്രതിഫലം (monthly consideration) മാത്രമാണെന്നും ശമ്പളം , പി.എഫ് ഉള്‍പ്പടെയുള്ള ഒരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ലെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. നിങ്ങള്‍ എത്ര വര്ഷം ജോലി ചെയ്തവരായാലും ഒരു മാസത്തെ മുന്‍‌കൂര്‍ നോട്ടീസ് നല്‍കിയില്ലെങ്കില്‍ ഒരു കാരണവശാലും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നതുള്‍പ്പടെയുള്ള നിബന്ധനകള്‍ നിയമ വ്യവസ്ഥയോടുള്ള മാനേജ്മെന്റിന്റെ വെല്ലുവിളിയാണ്.

    സ്വതന്ത്രമായ ഒരു സാഹചര്യത്തിൽ കൊടുത്ത സമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ കരാറുകള്‍ക്ക് മാത്രമേ നിയമ പ്രാബല്യമുള്ളു. കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നിയമാനുസൃതമായിരിക്കണം. ചതിയിലൂടെയോ, ഭീഷണിപ്പെടുത്തിയോ, തെറ്റിദ്ധരിപ്പിച്ചോ, അന്യായമായി സ്വാധീനം ചെലുത്തിയോ ഉണ്ടാക്കിയ കരാറുകള്‍ക്ക് നിയമ പ്രാബല്യമില്ല. കക്ഷികൾക്ക് വസ്തുതയെ സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടായിരിക്കെ ഉണ്ടാക്കിയ കരാറിനും നിയമ പ്രാബല്യമില്ല. ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം ഇംഗ്ലീഷില്‍ എഴുതിയുണ്ടാക്കിയ ഈ കരാറിലെ വ്യവസ്ഥകള്‍ വായിച്ചാല്‍ പോലും മനസ്സിലാകുന്നവരല്ല ഇവിടുത്തെ ഭൂരിഭാഗം നേഴ്സുമാരും.

     പാവപ്പെട്ട നേഴ്സുമാരെ ചൂഷണം ചെയ്ത് ബ്ലാങ്ക് മുദ്രപ്പത്രത്തിലും ബ്ലാങ്ക് വെള്ള പേപ്പറുകളിലും ഒപ്പിട്ട് വാങ്ങിയശേഷം എഴുതിയുണ്ടാക്കിയ ഈ കരാറും അതിലെ അന്യായമായ വ്യവസ്ഥകളും ഒരു കാരണവശാലും നില നില്‍ക്കുന്നതല്ല എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പോയ വര്‍ഷങ്ങളില്‍ ഈ കരാറിന്‍റെ പേരില്‍ എത്രയോ നേഴ്സുമാരുടെ കണ്ണുനീരും ശാപവും അക്ഷരനഗരിയില്‍ വീണിട്ടുണ്ടാകും. ഭാരത്‌ ഹോസ്പിറ്റല്‍ ചാരിറ്റബിള്‍ സൊസൈറ്റി അക്ഷരനഗരിക്ക് മാത്രമല്ല, കേരളത്തിനാകെ അപമാനമാണ്.

Monday, September 18, 2017

Senkumar Case Expenses


To
   State Public Information Officer / Dy. Secretary
    O/o Advocate General Of Kerala
    Ernakulam, Kochi-682031

Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
          സൂചന:(1) 22.06.2017-ലെ താങ്കളുടെ കത്ത് നം എഡി.ബി 70/25887/17/ആര്‍.ടി.ഐ
               (2) ബഹു സുപ്രീം കോടതിയിലെ CIVIL APPEAL NO. 5227 OF 2017 ( Dr. T.P. Senkumar IPS Vs Union of India & Ors.)

    സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ടി സുപ്രീം കോടതിയിലെ അപ്പീലുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച സൂചന ഒന്നിലെ അവ്യക്തവും അതൃപ്തികരവുമായ മറുപടിയാണ് ഈ പുതിയ വിവരാവകാശ അപേക്ഷ നല്‍കാനുള്ള കാരണം. ആയതിനാല്‍, സുപ്രീം കോടതിയിലെ വിവിധ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. സുപ്രീം കോടതിയിലെ വിവിധ കേസുകളില്‍ സ്റ്റാന്റിംഗ് കോണ്‍സലര്‍മാരോടൊപ്പം മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുക.
    a. ഫീസ്‌ നിശ്ചയിച്ച ശേഷമാണോ നിശ്ചയിക്കാതെയാണോ ടി മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുന്നത് എന്ന വിവരം.
    b. സൂചന രണ്ടിലെ അപ്പീലില്‍ കോണ്‍സലര്‍മാരോടൊപ്പം പ്രസ്തുത കേസ് നടത്തിപ്പിനായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരുടെ പേരും അവരുടെ മുന്‍കൂട്ടി നിശ്ചയിച്ച ഫീസും.

2. സൂചന ഒന്ന് പ്രകാരമുള്ള മറുപടിയില്‍ സൂചന രണ്ടിലെ കേസ് നടത്തിയതുമായി ബന്ധപ്പെട്ട് ബില്ലുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ടി വിവരം  ഇപ്പോള്‍ ലഭിച്ച് കാണും എന്ന് കരുതുന്നു. ആയതിനാല്‍, ടി അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച  അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കിയ തുകയുടെ വിശദാംശങ്ങള്‍.
    a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കിയ തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.
    b. ടി തുക എപ്രകാരമാണ് നല്‍കിയതെന്ന വിവരം. (Mode of payment)
    c. ടി തുകയ്ക്കായി അഭിഭാഷകര്‍ നാളിതുവരെ നല്‍കിയ ബില്ലിന്റെ പകര്‍പ്പ്.

3.  സൂചന രണ്ടിലെ അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച  അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കേണ്ട തുകയുടെ വിശദാംശങ്ങള്‍.
    a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കേണ്ട തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.

4.  സൂചന ഒന്നിലെ കത്തിനാസ്പദമായ വിവരാവകാശ അപേക്ഷ കൈകാര്യം ചെയ്ത ഫയലിലെ മുഴുവന്‍ പേജുകളുടേയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം.

എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
       
                            വിശ്വസ്തതയോടെ

കോട്ടയം                                   
09-08-2017                                                            Mahesh Vijayan
                                                                               RTI & Legal Consultant
                                                                              Aam Aadmi Party                                                                               

Thursday, August 3, 2017

RTI Sriram Venkataraman Transfer

ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമന് എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമനം നല്‍കിയത് പ്രമോഷനല്ല; വെറും ട്രാന്‍സ്ഫര്‍ മാത്രം. ഇത് സംബന്ധിച്ച് ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊതുഭരണ (സ്പെഷ്യല്‍ സി) വകുപ്പ് അണ്ടര്‍ സെക്രട്ടറി രാജേശ്വരി കെ, സബ്ബ് കളക്ടര്‍ ഗ്രേഡ് 1-ഉം എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറും തുല്യ പദവികളാണെന്ന് വ്യക്തമാക്കിയത്. ദേവികുളം സബ്ബ് കളക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ 01/01/2017 മുതല്‍ സീനിയര്‍ ടൈം സ്കെയിലിലേക്ക് പ്രമോഷന്‍ നല്‍കി, സബ് കളക്ടര്‍ ഗ്രേഡ് 1 ആയി ദേവികുളത്ത് തന്നെ പോസ്റ്റ്‌ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന് ശേഷം 06/07/2017-ലാണ് ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിച്ചത്.

ദേവികുളം സബ് കളക്ടറുടെ പദവിയേക്കാള്‍ ഉയര്‍ന്ന പദവിയാണോ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറുടേത് എന്ന വിവരാവകാശ അപേക്ഷയിലെ ചോദ്യത്തിന്, സബ്ബ് കളക്ടര്‍ ഗ്രേഡ് 1, ഡയറക്ടര്‍, എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് എന്നിവ സീനിയര്‍ ടൈം സ്കെയിലിലെ ഉദ്യോഗസ്ഥരെ നിയമിക്കാവുന്ന തസ്തികകളാണ് എന്നാണ് മറുപടി ലഭിച്ചത്. 18.02.2013-ലെ കേന്ദ്ര പേര്‍സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഐ.എ.എസ് കേരള കേഡറിലെ നിലവിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണിതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

വിവരാവകാശ അപേക്ഷ

To
State Public Information Officer
General Administration Department
2nd Floor, North Block
Secretariat, Thiruvananthapuram– 695001

Sir,

വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
സൂചന: ദേവികുളം സബ് കളക്ടറെ ട്രാന്‍സ്ഫര്‍ ചെയ്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍: G.O (Rt) No. 4210/2017/GAD Dated 06/07/2017
          സൂചനയിലെ സര്‍ക്കാര്‍ ഉത്തരവിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ ടി വിവരം അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. ദേവികുളം സബ്ബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായി നിയമിച്ചത് ട്രാന്‍സ്ഫര്‍ ആണോ പ്രമോഷന്‍ ആണോ എന്ന വിവരം.
2. ദേവികുളം സബ് കളക്ടറുടെ പദവിയേക്കാള്‍ ഉയര്‍ന്ന പദവിയാണോ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറുടേത് എന്ന വിവരം.
           a. ഉയര്‍ന്ന പദവിയാണെങ്കില്‍ ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
          b. ഉയര്‍ന്ന പദവിയല്ലെങ്കില്‍ രണ്ടും ഏത് തലത്തിലുള്ള (ഉദാ: താഴ്ന്നതാണോ, ഒരേ തലമാണോ) പദവിയാണ് എന്നതിന്റെ വിശദാംശങ്ങള്‍.
3. ശ്രീറാം വെങ്കിട്ടരാമന് നാളിതുവരെ നല്‍കിയിട്ടുള്ള എല്ലാ പ്രമോഷന്റേയും (സ്ഥാനക്കയറ്റം) വിശദാംശങ്ങള്‍.
  • എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്. 
  • ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.

                                                    വിശ്വസ്തതയോടെ
    കോട്ടയം                                                                                      Mahesh Vijayan
    08-07-2017                                                                                   RTI & Legal Consultant
                                                                                                         Aam Aadmi Party

    മറുപടി


എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ്


ശ്രീറാം വെങ്കിട്ടരാമനെ സീനിയര്‍ ടൈം സ്കെയിലിലേക്ക് പ്രമോട്ട് ചെയ്ത് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.



   

Thursday, July 13, 2017

ദിലീപിനെ 'അമ്മ'-യില്‍ നിന്ന് പുറത്താക്കിയത് ബൈലോ ലംഘിച്ച്

      നടന്‍  ദിലീപിനെ 'അമ്മ'-യില്‍ നിന്ന് പുറത്താക്കിയത് ബൈലോ ലംഘിച്ച്.  നിയമാനുസൃതമല്ലാത്ത അമ്മയുടെ നടപടി മുഖം രക്ഷിക്കാനോ ?.   ചാരിറ്റബിള്‍ സൊസൈറ്റിയായി  തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത അമ്മയുടെ ബൈലോ പ്രകാരം  ഒരംഗത്തെ പുറത്താക്കണമെങ്കില്‍,  അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടി വിഷയം  അച്ചടക്ക സമിതിക്ക് കൈമാറണം.   അംഗത്തിന്‍റെ വിശദീകരണവും തെളിവുകളും പരിശോധിച്ചത്തിനും ശേഷം അച്ചടക്ക സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വേണം എക്സിക്യുട്ടീവ് കമ്മിറ്റി കൂടി  അംഗത്വം റദ്ദാക്കുകയോ സസ്പെന്ഡ് ചെയ്യാനുള്ള തീരുമാനം എടുക്കേണ്ടത്. കൂടാതെ, കമ്മിറ്റി തീരുമാനം അംഗത്തെ അറിയിച്ച്, ഷോകേസ് നോട്ടീസ് നല്‍കി മറുപടിയും കേട്ടിട്ട് വേണം അന്തിമ തീരുമാനമെടുക്കാന്‍. സംഘടനയുടെ ബൈലോയിലെ ആര്‍ട്ടിക്കിള്‍ V-ല്‍ 17, 18  എന്നീ സെക്ഷനുകളിലാണ്  ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 


       മലയാളത്തിലെ മഹാനടന്മാര്‍ പങ്കെടുത്ത  11.07.2017-ലെ അമ്മയുടെ അടിയന്തിര എക്സിക്യുട്ടീവ് കമ്മിറ്റിയാണ്  ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തത്. മഹാനടന്മാര്‍ക്ക് അറിവില്ലാഞ്ഞിട്ടാണോ എന്നറിയില്ല, ഈ തീരുമാനം ബൈലോയ്ക്ക് എതിരാണ്.  

   

       ട്രെഷററായ' ദിലീപിന്‍റെ കൂടി ഒപ്പില്ലാതെ സാമ്പത്തിക ഇടപാടുകള്‍ അമ്മയ്ക്ക് ഇനി നടത്താനാവില്ല.  പകരം മറ്റൊരാളെ  ട്രെഷറായി  കണ്ടെത്തണമെങ്കില്‍ വീണ്ടും ജനറല്‍ ബോഡി കൂടണം. ആരെങ്കിലും ജില്ലാ രജിസ്ട്രാര്‍ക്ക്  പരാതി  നല്‍കിയാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ ദിലീപിനെ പുറത്താക്കിയ അമ്മയുടെ തീരുമാനം നിലനില്‍ക്കില്ല. അപ്പോള്‍ ദിലീപ് തന്നെ ട്രെഷററായി തുടരും. അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ദിലീപിനെ വീണ്ടും പുറത്താക്കുകയോ ദിലീപ് സ്വയം രാജി വെച്ച് ഒഴിയുകയോ ചെയ്യേണ്ടി വരും. 

അമ്മയുടെ ബൈലോയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
http://www.malayalamcinema.com/by-law.php

Thursday, July 6, 2017

RTI Devikulam Sub Collector Transfer

From
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com
    mo: +91 93425 02698
To
State Public Information Officer
    O/O the Chief Secretary
    Government Secretariat
    Thiruvananthapuram – 695001
Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
        
    ദേവികുളം സബ്ബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിക്കാന്‍ തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട  താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. ടി തീരുമാനമെടുത്ത  മന്ത്രിസഭാ യോഗത്തിന്‍റെ അജണ്ടയുടേയും ടി തീരുമാനത്തിന്റേയും പകര്‍പ്പ്
    a. ടി തീരുമാനമെടുക്കാന്‍ ആധാരമാക്കിയ എല്ലാ രേഖകളുടെയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം

2.  ഒരു IAS ഓഫീസറെ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ പ്രമോഷനോടൊപ്പം മറ്റൊരിടത്ത് നിയമനം നല്‍കുകയോ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കുന്ന രേഖകള്‍.
    a. ടി നടപടിക്രമങ്ങള്‍ ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി  നിയമിച്ചപ്പോള്‍ പാലിച്ചിട്ടുണ്ട് എന്ന വ്യക്തമാക്കുന്ന എല്ലാ രേഖകള്‍.
   
3. ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി / പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ ഫയല്‍ നമ്പറുകളും.
    a. ടി എല്ലാ ഫയലിലേയും എല്ലാ പേജുകളും ഫയല്‍ കുറിപ്പ് സഹിതം..

4.  ഒരിക്കല്‍ നിയമിച്ച് കഴിഞ്ഞാല്‍ ഒരു IAS ഓഫീസറെ തത്സ്ഥാനത്ത് കുറഞ്ഞത് എത്ര നാള്‍ നാള്‍ തുടരാന്‍ അനുവദിക്കണം എന്നാണ് കീഴ്വഴക്കം/ചട്ടം എന്ന് വ്യക്തമാക്കുന്ന രേഖകള്‍.
    a. ടി കാലയളവിന് മുന്‍പ് ഒരു IAS ഓഫീസറെ സ്ഥലം മാറ്റുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍.
    b. 2014 -ലെ സിവില്‍ സര്‍വ്വീസ് ചട്ട ഭേദഗതി പ്രകാരം, ദേവികുളം സബ്ബ് കളകടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമനെ എന്ന് വരെ ദേവികുളത്ത് തുടരാന്‍ അനുവദിക്കണമായിരുന്നു എന്ന വിവരം.
    c. സംസ്ഥാന സിവില്‍ സര്‍വ്വീസ് ബോര്‍ഡ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നതിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടോ എന്ന വിവരം. ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്.

5.  എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയിട്ടുള്ള എല്ലാ IAS ഓഫീസര്‍മാരുടേയും സ്ഥലം മാറ്റങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം.
    a. സ്ഥലം മാറ്റം ലഭിച്ച എല്ലാ ഉദ്യോഗസ്ഥരുടേയും പേരും സ്ഥാനപ്പേരും.
    b. സ്ഥലം മാറ്റാനുണ്ടായ കാരണം
    c. ഏത് തസ്തികയില്‍ നിന്നും ഏത് തസ്തികയിലേക്കാണ് സ്ഥലം മാറ്റിയതെന്ന വിവരം
    d. സ്ഥലം മാറ്റിയ തീയതി
    e. ഏത് തസ്തികയില്‍ ഇരുന്നപ്പോഴാണോ സ്ഥലം മാറ്റം നല്‍കിയത് ടി തസ്തികയില്‍ ടി സ്ഥലത്ത് ടി ഓഫീസര്‍ എത്ര നാള്‍ ജോലി ചെയ്തു എന്ന വിവരം.
   
എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
       
                            വിശ്വസ്തതയോടെ

കോട്ടയം                                   
06-07-2017                                             Mahesh Vijayan
                                                               RTI & Legal Consultant
                                                              Aam Aadmi Party                                                                        

Monday, August 8, 2016

Transfer of Prisoners Agreement

വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ അനുഭവിക്കുന്ന വിദേശ തടവുകാരെ പരസ്പരം കൈമാറുന്നതിനും അവരുടെ അവശേഷിക്കുന്ന ശിക്ഷ മാതൃരാജ്യങ്ങളില്‍ അനുഭവിക്കുന്നതിനും നിരവധി രാജ്യങ്ങളുമായി ഇന്ത്യ  ഒപ്പ് വെച്ചിട്ടുണ്ട്.  വിദേശ രാജ്യങ്ങളിലെ ഭൂരിഭാഗം ഇന്ത്യന്‍ തടവുകാരും ഗള്‍ഫിലെ വിവിധ ജയിലുകളിലാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍,  തടവുകാരുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ്  ഞാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലേക്ക് അപേക്ഷ അയക്കുകയുണ്ടായി. അതിന്  ലഭിച്ച  മറുപടിയിലാണ് മിക്കതും ഇതുവരേയും നടപ്പാക്കിയിട്ടില്ല എന്ന് വെളിവായത്.

Tuesday, July 26, 2016

ഗ്രാമ / വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ടവ

      കേരളത്തിലെ ഭൂരിഭാഗം ഗ്രാമ/വാര്‍ഡ്‌ സഭകളും  ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്  ഇത് സംബന്ധിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം നഗരസഭയില്‍ വിവരാവകാശ അപേക്ഷ നല്കിയത്. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  കൂടാതെ,   വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരവും ഗ്രാമ/വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതാണെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ടി വിവരങ്ങള്‍ എല്ലാ തദ്ദേശ സ്വയം  ഭരണ സ്ഥാപനങ്ങളും സ്വമേധയാ പരസ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഞാന്‍ ആരഭിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ ഞാന്‍ താമസിക്കുന്ന  വാര്‍ഡിലെ വാര്‍ഡ്‌സഭയില്‍ പോലും ക്വാറം തികയാതെയാണ് യോഗം നടന്നത്. ടി യോഗം റദ്ദാക്കണം എന്നാവശ്യപ്പെട്ട്  മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ അറിയുവാന്‍ വിവരാവകാശ അപേക്ഷയും നല്‍കിയിട്ടുണ്ട്.

03-03-2016-ല്‍ നല്‍കിയ വിവരാവകാശ അപേക്ഷ
To
    State Public Information Officer
    Kottayam Municipality

Sir,
         വിഷയം: വാര്‍ഡ്‌ സഭകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

      കോട്ടയം  നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും 2015 ഡിസംബര്‍ ഒന്നിന്  ശേഷം നടന്നിട്ടുള്ള എല്ലാ വാര്‍ഡ്‌ സഭ യോഗങ്ങളുമായും ബന്ധപ്പെട്ട താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1. വാര്‍ഡ്‌ നമ്പര്‍
2. കൌണ്‍സിലറുടെ പേര്
3. വാര്‍ഡ്‌ സഭ നടന്ന തീയതി, യോഗം ആരംഭിച്ച സമയം, അവസാനിച്ച സമയം
4. വാര്‍ഡ്‌ സഭ യോഗം നടന്ന സ്ഥലം, യോഗം നടന്ന ഹാളിന്റെ വിസ്തീര്‍ണ്ണം.
5. യോഗാദ്ധ്യക്ഷന്റെ പേര്, സ്ഥാനപ്പേര്
6. ടി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം, വാര്‍ഡ്‌ സഭയില്‍ ക്വാറം തികയുന്നതിന് വേണ്ട അംഗങ്ങളുടെ എണ്ണം
7. ടി  വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം. 
8. ടി വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ പേര് വിവരം അടങ്ങിയ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്.
9. ടി വാര്‍ഡ്‌ സഭയുടെ അജണ്ടയുടെ പകര്‍പ്പ്
10. ടി  വാര്‍ഡ്‌ സഭയുടെ മിനുട്സ്, തീരുമാനങ്ങള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
11. ടി വാര്‍ഡ്‌ സഭയുടെ യോഗ അറിയിപ്പ് നോട്ടീസ് (നോട്ടീസിന്റെ യഥാര്‍ത്ഥ വില ഈടാക്കി).
12. ടി വാര്‍ഡ്‌ സഭ യോഗം സംബന്ധിച്ച  അറിയിപ്പ് നോട്ടീസ് അംഗങ്ങളുടെ വീടുകളില്‍ നല്‍കി,  അറിയിപ്പ് ലഭിച്ചതായി അംഗങ്ങളില്‍ നിന്നും രേഖാമൂലം ഒപ്പിട്ട് വാങ്ങിയിട്ടുണ്ടോ എന്ന വിവരം
    a. ഉണ്ടെങ്കില്‍ ഇപ്രകാരം എത്ര വീടുകളില്‍ അറിയിച്ചു എന്ന വിവരം
13. യോഗം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ പകര്‍പ്പ്, വാര്‍ത്ത വന്ന പത്രത്തിന്റെ പേര്, തീയതി.
14. ടി വാര്‍ഡ്‌ സഭ യോഗ വിവരം പൊതുജനങ്ങളെ അറിയിക്കുവാന്‍ സ്വീകരിച്ച നടപടികള്‍. ഇതിന് ചിലവായ തുകയുടെ വിശദാംശങ്ങള്‍.
15. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ ഏതെല്ലാമെന്ന വിവരം
16. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ (അവയുടെ യഥാര്‍ത്ഥ വില ഈടാക്കി)
17. ടി വാര്‍ഡ്‌ സഭ യോഗത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടോ എന്ന വിവരം.
18. ടി വാര്‍ഡ്‌ സഭ യോഗത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടോ എന്ന വിവരം.
19. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ മൈക്ക് ഉപയോഗിച്ചിരുന്നോ എന്ന വിവരം.
20. ടി വാര്‍ഡ്‌ സഭയില്‍ രേഖാമൂലം ലഭിച്ച ചോദ്യങ്ങളുടെ പകര്‍പ്പും അവയ്ക്ക് നല്‍കിയ മറുപടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
21. ടി വാര്‍ഡ്‌ സഭയില്‍ ലഭിച്ച നിവേദനങ്ങളുടെ/പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
22. ടി വാര്‍ഡ്‌ സഭ നടത്തുന്നതിനായി ആകെ ചിലവായ തുക. ടി തുക  ഏതിനത്തില്‍ ചിലവാക്കി എന്ന വിവരം
23. ക്വാറം തികയാതിരുന്നതിനാല്‍ യോഗം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ മാറ്റി വെച്ച തീയതി.
24. ടി  വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട രേഖകള്‍ -പങ്കെടുത്തവരുടെ വിവരം, ചര്‍ച്ചാ കുറിപ്പുകള്‍, മിനുട്സ്, തീരുമാനങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍, ഫോട്ടോഗ്രാഫ്, വീഡിയോ തുടങ്ങിയവ- കോര്‍ഡിനേറ്റര്‍ സെക്രട്ടറിയെ ഏല്‍പ്പിച്ച തീയതി.
25. എല്ലാ വാര്‍ഡ്‌ സഭകളിലും  എടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടേയും പകര്‍പ്പ് CD-യില്‍ ലഭ്യമാക്കുക.
26.  ഒന്നാം അപ്പീല്‍ അധികാരിയുടെ പേര്, വിലാസം, ഒഫിഷ്യല്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം                                                                                                                                                                                        
       
                            വിശ്വസ്തതയോടെ
കോട്ടയം                                           03-03-2016                                                                                         മഹേഷ്‌ വിജയന്‍

ലഭിച്ച മറുപടി:


12-04-2016-ലെ ഒന്നാം അപ്പീല്‍
To
    First Appellate Authority (RTI)
    Kottayam Municipality
    Kottayam - 686001

Sir,
       വിഷയം:  വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേല്‍ സമര്‍പ്പിക്കുന്ന ഒന്നാം അപ്പീല്‍ അപേക്ഷ.

അനുബന്ധ തീയതികള്‍
അപേക്ഷ സമര്‍പ്പിച്ച തീയതി:   03-03-2016
നിയമപ്രകാരം മറുപടി ലഭിക്കേണ്ടിയിരുന്ന അവസാന തീയതി: 01-04-2016
PIO മറുപടി നല്കിയ തീയതി:   02-04-2016
മറുപടി അപേക്ഷകന് ലഭിച്ച തീയതി: 04-04-2016

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിശദാംശങ്ങള്‍
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്‍ഡ്‌ പി.എ ടു സെക്രട്ടറി, കോട്ടയം നഗരസഭ
     
ആവശ്യപ്പെട്ട വിവരം
        കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട വിവരം. ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയും കൈപ്പറ്റ്‌ രസീതിന്റെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

അപ്പീലില്‍ ബോധിപ്പിക്കുന്ന ആക്ഷേപങ്ങള്‍
    1.  അപേക്ഷ നല്‍കിയ ദിവസം മുതല്‍ മുപ്പത് ദിവസം കണക്ക് കൂട്ടുമ്പോള്‍ നിയമപ്രകാരം മറുപടി ലഭിക്കേണ്ട അവസാന തീയതി  01-04-2016 ആണ്. എന്നാല്‍ പി.ഐ.ഒ മറുപടി തയ്യാറാക്കിയിരിക്കുന്നത് പോലും 02-04-2016 തീയതിയിലാണ്. ടി മറുപടിയില്‍ ഞാന്‍ അപേക്ഷ നല്‍കിയ തീയതി 04-03 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം സമര്‍പ്പിക്കുന്ന കൈപ്പറ്റ്‌ രസീതിലെ തീയതി ശ്രദ്ധിക്കുക.
    2. അപൂര്‍ണ്ണവും അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയിലൂടെ ആവശ്യപ്പെട്ട വിവരം നിഷേധിച്ചിരിക്കുന്നു. പകരം അപേക്ഷകനോട് നേരിട്ട് വന്ന് രേഖകള്‍ പരിശോധിക്കാന്‍ ആണ് പി.ഐ.ഒ ആവശ്യപ്പെട്ടിരിക്കുന്നത്. ടി മറുപടി പൂര്‍ണമായും  2007-dec-3-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ-യുടെ ലംഘനമാണ്. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ക്ഷണിച്ച് വരുത്തുന്നത് സംബന്ധിച്ച ടി ഉത്തരവിലെ പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പി.ഐ.ഒ പാലിച്ചിട്ടില്ല. ടി ഉത്തരവ് അനുസരിച്ച്, അപേക്ഷകരെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാനോ അങ്ങനെ ഹാജരായില്ല എന്ന കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനോ ഉള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.
    അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ വിവരം നല്കേണ്ടതാണ്.
    3. ചില രേഖകള്‍ പേജൊന്നിന് രണ്ട് രൂപാ നിരക്കില്‍ അടച്ച് കൈപ്പറ്റാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്‌. എത്ര പേജ് ഉണ്ടെന്നോ എത്ര  രൂപ അടയ്ക്കണമെന്നോ അങ്ങനെ അടയ്ക്കണമെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.
   
അപ്പീലിന്മേല്‍ സ്വീകരിക്കേണ്ട മേല്‍നടപടികള്‍
1. നിയമപ്രകാരമുള്ള നിശ്ചിത കാലയളവില്‍ വിവരം നല്‍കാതിരുന്നതിനാല്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സൌജന്യമായി അപേക്ഷകന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ഇത്മൂലം പൊതുഅധികാര സ്ഥാപനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അതിന് ഉത്തരവാദികളായ ഓഫീസര്‍മാരില്‍ നിന്നും ഈടാക്കുക.
[ 2006-oct-30-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 77000/സി.ഡി.എന്‍.5/06/പൊ.ഭ.വ  കാണുക]

2. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  എന്നാല്‍ കോട്ടയം നഗരസഭയില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.  വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരവും ടി ചട്ടങ്ങള്‍ പ്രകാരവും വാര്‍ഡ്‌സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

3. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന മേല്‍നടപടികളും ഇത്തരം പ്രവൃത്തികള്‍ PIO-യുടെ ഭാഗത്ത് നിന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

4. ഈ അപ്പീലുമായി ബന്ധപ്പെട്ട എല്ലാവിധ കത്തിടപാടുകളും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ നടത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
                                                               വിശ്വസ്തതയോടെ
                               
                                                         
കോട്ടയം                            മഹേഷ്‌ വിജയന്‍
12-04-2016                                         

ഒന്നാം അപ്പീലിലെ തീരുമാനം

സംസ്ഥാന വിവരാവകാശ കമ്മീഷന്  നല്‍കിയ രണ്ടാം അപ്പീല്‍.To
    Shri. Vinson M Paul
    State Information Commission
    T.C. 26/298, Punnen Road
     Thiruvananthapuram - 695 001
Sir,
             വിഷയം: വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേല്‍ സമര്‍പ്പിക്കുന്ന രണ്ടാം അപ്പീല്‍ അപേക്ഷ.

    വാര്‍ഡ്‌/ഗ്രാമ സഭ യോഗ തീരുമാനങ്ങള്‍ സ്വമേധയാ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ചതും കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും വികസനത്തേയും ബാധിക്കുന്ന ഒരു വിഷയം ആയതിനാലും ബഹുമാനപ്പെട്ട മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോള്‍ സാര്‍ ഈ അപ്പീല്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഒന്നാം എതിര്‍കക്ഷി
    പി.ഐ.ഒ & സൂപ്രണ്ട്
    ജനറല്‍ വിഭാഗം
    കോട്ടയം നഗരസഭ - 686001

രണ്ടാം എതിര്‍കക്ഷി
    അപ്പീല്‍ അധികാരി & പി.എ ടു സെക്രട്ടറി
    കോട്ടയം നഗരസഭ - 686001

അനുബന്ധ തീയതികള്‍
അപേക്ഷ സമര്‍പ്പിച്ച തീയതി:   03-03-2016
നിയമപ്രകാരം വിവരം ലഭിക്കേണ്ടിയിരുന്ന അവസാന തീയതി: 01-04-2016
ഫീസ്‌ അടയ്ക്കാനാവശ്യപ്പെട്ട് PIO മറുപടി നല്കിയ തീയതി:   02-04-2016
മറുപടി അപേക്ഷകന് ലഭിച്ച തീയതി: 04-04-2016
ഒന്നാം അപ്പീല്‍ നല്‍കിയ തീയതി: 13-04-2016       
അപ്പീല്‍ അധികാരിയുടെ തീരുമാനം ലഭിച്ച തീയതി: 06-05-2016

ആവശ്യപ്പെട്ട വിവരം
കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട വിവരം. ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷ, ഒന്നാം അപ്പീല്‍, ലഭിച്ച മറുപടികള്‍, കൈപ്പറ്റ്‌ രസീത് എന്നിവയുടെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

രണ്ടാം അപ്പീലില്‍ ബോധിപ്പിക്കുന്ന ആക്ഷേപങ്ങള്‍
1.  അപേക്ഷ നല്‍കിയ ദിവസം മുതല്‍ മുപ്പത് ദിവസം കണക്ക് കൂട്ടുമ്പോള്‍ നിയമപ്രകാരം വിവരം ലഭിക്കേണ്ട അവസാന തീയതി  01-04-2016 ആണ്. എന്നാല്‍ ഫീസ്‌ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.ഐ.ഒ മറുപടി തയ്യാറാക്കിയിരിക്കുന്നത് നിശ്ചിത സമയത്തിന് ഒരു ദിവസം കഴിഞ്ഞ് 02-04-2016 തീയതിയിലാണ്. ടി മറുപടിയില്‍ ഞാന്‍ അപേക്ഷ നല്‍കിയ തീയതി 04-03 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം സമര്‍പ്പിക്കുന്ന കൈപ്പറ്റ്‌ രസീതിലെ തീയതി 03-03-2016 എന്നാണ്.  അഥവാ 04-03-16-ലാണ് അപേക്ഷ ടി ഉദ്യോഗസ്ഥന് ലഭിച്ചിരിക്കുന്നത് എന്ന് കണക്കാക്കിയാല്‍ തന്നെ മറുപടി തരേണ്ട അവസാന ദിവസമാണ് ഫീസ്‌ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് കാണാം. അപ്പോഴും അപേക്ഷ നല്കി 30 ദിവസം പൂര്‍ത്തിയാകുന്നു.
   
2. അപൂര്‍ണ്ണവും അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയിലൂടെ ആവശ്യപ്പെട്ട വിവരം നിഷേധിച്ചിരിക്കുന്നു. പകരം അപേക്ഷകനോട് നേരിട്ട് വന്ന് രേഖകള്‍ പരിശോധിക്കാന്‍ ആണ് പി.ഐ.ഒ ആവശ്യപ്പെട്ടിരിക്കുന്നത്. ടി മറുപടി പൂര്‍ണമായും  2007-dec-3-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ-യുടെ ലംഘനമാണ്. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ക്ഷണിച്ച് വരുത്തുന്നത് സംബന്ധിച്ച ടി ഉത്തരവിലെ പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പി.ഐ.ഒ പാലിച്ചിട്ടില്ല. ടി ഉത്തരവ് അനുസരിച്ച്, അപേക്ഷകരെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാനോ അങ്ങനെ ഹാജരായില്ല എന്ന കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനോ ഉള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.
    അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ വിവരം നല്കേണ്ടതാണ്.
3. ചില രേഖകള്‍ പേജൊന്നിന് രണ്ട് രൂപാ നിരക്കില്‍ അടച്ച് കൈപ്പറ്റാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്‌. എത്ര പേജ് ഉണ്ടെന്നോ എത്ര  രൂപ അടയ്ക്കണമെന്നോ അങ്ങനെ അടയ്ക്കണമെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.

4. മേല്‍ കാരണങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഒന്നാം അപ്പീലില്‍ രണ്ടാം എതിര്‍കക്ഷി തെറ്റായ തീരുമാനമാണ് എടുത്തത്.  നഗരസഭയുടെ കോട്ടയം ഓഫീസിലെ ഫ്രെണ്ട് ഓഫീസില്‍ 03-03-2016-ല്‍ നേരിട്ട് നല്കിയ അപേക്ഷയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ 04-03-16 എന്ന് സീല്‍ ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ ടി അപേക്ഷ 08-03-16-ലാണ് അസിസ്റ്റന്റ് വിവരാവകാശ ഓഫീസര്‍ ഒന്നാം എതിര്‍കക്ഷിക്ക് കൈമാറിയതെന്നും അപേക്ഷ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ 35 ദിവസം വരെ എടുക്കാം എന്നുമായിരുന്നു അപ്പീല്‍ അധികാരിയുടെ കണ്ടുപിടുത്തം. മറ്റൊരു പൊതുഅധികാരിയ്ക്ക് അപേക്ഷ കൈമാറുമ്പോള്‍ മാത്രമാണ് ഇപ്രകാരം 5 ദിവസം അധികം എടുക്കാന്‍ സാധിക്കുന്നത്.  എന്ന് മാത്രവുമല്ല, 6(3) പ്രകാരം അപേക്ഷ കൈമാറിക്കൊണ്ടുള്ള യാതൊരുവിധ അറിയിപ്പും അപേക്ഷന് ലഭിച്ചിട്ടുമില്ല.

    ഒന്നിലധികം എസ്.പി.ഐ.ഒ-മാര്‍ ഉള്ള എല്ലാ പൊതുഅധികാരകേന്ദ്രങ്ങളും അപേക്ഷകളും അപ്പീലുകളും കൈകാര്യം ചെയ്യുന്നതിനായി ഒരു കേന്ദ്രസ്ഥാനം സൃഷ്ടിക്കണമെന്നും അപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍/അപ്പീലുകള്‍ അന്ന് തന്നെ വിതരണം ചെയ്തിട്ടുണ്ടെന്നുള്ളത് ഉറപ്പ് വരുത്തണമെന്നും 2008 ജൂലൈ 16-ലെ പൊതുഭരണ (ഏകോപന) വകുപ്പ് നം 100401/സി.ഡി.എന്‍ 5/7/ജി.എ.ഡി എന്ന ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഒന്നാം എതിര്‍കക്ഷിയെ സംരക്ഷിക്കുന്നതിനായി രണ്ടാം എതിര്‍കക്ഷി വസ്തുതകള്‍ വളച്ചൊടിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന കാരണങ്ങള്‍ നിരത്തി ഒന്നാം അപ്പീലില്‍ തീരുമാനമെടുക്കുകയാണ്  ചെയ്തിരിക്കുന്നത്.

5. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  എന്നാല്‍ ഭൂരിഭാഗം നഗരസഭകളും ഈ ഉത്തരവ് പാലിക്കുന്നില്ല.  ഇപ്രകാരം പരസ്യപ്പെടുത്താത്തത് കൊണ്ടാണ് ഇതിനായി അപേക്ഷകര്‍ക്ക് പണം ചിലവഴിക്കേണ്ടി വരുന്നത്.

രണ്ടാം അപ്പീലിന്മേല്‍ സ്വീകരിക്കേണ്ട മേല്‍നടപടികള്‍
1. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരം വാര്‍ഡ്‌ / ഗ്രാമ സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
2. നിയമപ്രകാരമുള്ള നിശ്ചിത കാലയളവില്‍ വിവരം നല്‍കാതിരുന്നതിനാല്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സൌജന്യമായി അപേക്ഷകന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ടി തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുക.
3. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ  സെക്ഷന്‍ 20(1) അനുസരിച്ചുള്ള പിഴയും 20(2) പ്രകാരം സര്‍വീസ് ചട്ടങ്ങളനുസരിച്ചുള്ള ശിക്ഷണ നടപടികള്‍ക്കായി ശിപാര്‍ശ ചെയ്യണമെന്നും അപേക്ഷിക്കുന്നു. നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ 3-3-16-ല്‍ സമര്‍പ്പിച്ച അപേക്ഷ അതേ കെട്ടിടത്തില്‍ തന്നെയുള്ള ഒന്നാം എതിര്‍കക്ഷിയുടെ കൈവശം 6 ദിവസം വൈകി 8-3-16-ലാണ്  ലഭിച്ചതെന്ന് അപ്പീല്‍ അധികാരി പറയുന്നു. ഇപ്രകാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനേയും ശിക്ഷിക്കേണ്ടതാണ്.
4 ഒന്നാം അപ്പീലില്‍ വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിച്ച് തെറ്റായ തീരുമാനമെടുത്ത അപ്പീല്‍ അധികാരിയ്ക്കെതിരെയും വകുപ്പ് തല അച്ചടക്ക നടപടികള്‍ സ്വീകരിക്കുക.

    ഈ അപ്പീലുമായി ബന്ധപ്പെട്ട എല്ലാവിധ കത്തിടപാടുകളും കഴിവതും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ നടത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
                                                               വിശ്വസ്തതയോടെ
                                                                                         
കോട്ടയം
23-07-2016                                                                                    Mahesh Vijayan   
   
Appendix - ഹാജരാക്കുന്ന രേഖകളുടെ ഇന്‍ഡക്സ്‌1. വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് (ഫീസ്‌ അടച്ചത് കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് മുഖേന)
2. ലഭിച്ച മറുപടിയുടെ പകര്‍പ്പ്
3. ഒന്നാം അപ്പീലിന്റെ പകര്‍പ്പ്
4. ഒന്നാം അപ്പീലിലെ തീരുമാനത്തിന്‍റെ പകര്‍പ്പ്.

മദദ് [MADAD] - പ്രവാസികള്‍ക്ക് വേണ്ടിയുള്ള പോര്‍ട്ടല്‍

പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015 ഫെബ്രുവരിയില്‍ തുടങ്ങിയ 'മദദ്' പോര്‍ട്ടലില്‍ നാല് മാസത്തിനുള്ളില്‍ മാത്രം ലഭിച്ചത് 2109 പരാതികള്‍. ഇതില്‍ 40 ശതമാനം (854) പരാതികളും സൗദി അറേബ്യയില്‍ നിന്ന്. മദദ്-ല്‍ ആകെ ലഭിച്ച 2109 പരാതികളില്‍ 897 എണ്ണത്തില്‍ ഇനിയും നടപടി എടുക്കാനുണ്ട്. 1249 എണ്ണം പരിഹരിച്ചു. 37 എണ്ണം റീ-ഓപ്പണ്‍ ചെയ്തു. എന്നാല്‍ പരിഹരിക്കാതെ തന്നെ എംബസികള്‍ ഗ്രീവന്‍സസ് ക്ലോസ് ചെയ്യുന്നതായി പരാതികള്‍ ഉണ്ട്. 'റൈറ്റ് ഓഫ് റിട്ടേണിന് വേണ്ടി ഞാനും മൈന ഉമൈബനും നല്കിയ പല പരാതികളും ഇപ്രകാരം ക്ലോസ് ചെയ്തവയില്‍ പെടുന്നു. സൈറ്റിലെ സാങ്കേതിക തകരാറുകള്‍ മൂലം പലര്‍ക്കും പരാതികള്‍ റീ-ഓപ്പണ്‍ ചെയ്യാനാകുന്നുമില്ല. എങ്കിലും മദദ് പോര്‍ട്ടല്‍ വന്നതിന് ശേഷം പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനത്തെ കേന്ദ്ര സര്‍ക്കാരിന് കാര്യക്ഷമമായി വിലയിരുത്തുവാന്‍ 'മദദ്' പോര്‍ട്ടല്‍ സഹായകമാകും. ഭൂരിഭാഗം പരാതികളും ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളുടെ പേരും ലഭിച്ച പരാതികളുടെ എണ്ണവും. ഇനിയും പരിഹരിക്കാനുള്ളവയുടെ എണ്ണം ബ്രാക്കറ്റില്‍.
സൗദി അറേബ്യ - 854(509),
യു.എ.ഇ - 290(101),
മലേഷ്യ - 137(35),
കുവൈറ്റ്‌ - 100(13),
ഒമാന്‍ - 95(6) ,
ഖത്തര്‍ - 95(53).

ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അപ്ലോഡ് ചെയ്യുന്നു.

മദദ് പോര്‍ട്ടലിന്റെ ലിങ്ക്:   http://www.madad.gov.in

Monday, July 25, 2016

സൗദിയില്‍ തടവില്‍ കഴിയുന്നത് 553 മലയാളികള്‍

553 മലയാളികള്‍ സൗദിയിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്നതായി എനിക്ക് വിവരാവകാശ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.


ജയചന്ദ്രന്‍ മൊകേരി

13 December 2014 മാലിദ്വീപില്‍ അന്യായമായി തടങ്കലില്‍ കഴിയുന്ന ശ്രീ ജയചന്ദ്രന്‍ മാഷിനെ മോചിപ്പിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ ശ്രമങ്ങളെ കുറിച്ചറിയുവാന്‍ നല്കിയ വിവരാവകാശ അപേക്ഷ. ജീവനേയും സ്വാതന്ത്ര്യത്തേയും ബാധിക്കുന്നതായതിനാല്‍ 48 മണിക്കൂറിനകം വിവരം ലഭിക്കുവാനായി RTI വകുപ്പ് 7(1) പ്രകാരമാണ് അപേക്ഷിച്ചിരിക്കുന്നത്. അന്യരാജ്യത്ത് മോചനം കാത്ത് നരകിക്കുന്ന അനേകായിരം ഭാരതീയരെ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഉറ്റവരുടെയും ഉടയവരുടെയും ശ്രമങ്ങളുടെ ആക്കം കൂട്ടുവാന്‍ ഇത്തരം വിവരാവകാശ അപേക്ഷകളിലൂടെ സാധിക്കുന്നതാണ്.
RTI application seeking immediate Information [within 48 hours] under section 7(1) about Mr. K.K. Jayachandran who has been placed under detention by the Maldives police for the last 8 months. This can be used as a reference while writing RTI application on similar cases. RTI application seeking immediate Information [within 48 hours] under section 7(1) about a person who has been placed under detention in another country.


ശ്രീ ജയചന്ദ്രന്‍ മാഷിന്റെ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും ഇന്നലെ ലഭിച്ച വിശദമായ മറുപടി. കേസിന്റെ വിചാരണ ഇതുവരേയും തുടങ്ങിട്ടില്ല എന്നാണ് അറിവായിരിക്കുന്നത്. ജയചന്ദ്രന്‍ മാഷിനെ വിചാരണ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മാലിദ്വീപിലെ പ്രോസിക്യൂട്ടര്‍ ജനറലാണ്. വിചാരണ ചെയ്യാനാണ് തീരുമാനമെങ്കില്‍ കോടതിക്ക് മാത്രമേ അദ്ദേഹത്തെ മോചിപ്പിക്കാനാകൂ എന്നത് കാര്യങ്ങള്‍ ദുഷ്കരമാക്കും. എന്നാല്‍ IHC-യുടെ ശക്തമായ ഇടപെടല്‍ മൂലം വിചാരണ ചെയ്യണോ വേണ്ടയോ എന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നാണ് IHC-യിലെ മുതിര്‍ന്ന ഓഫീസര്‍ കഴിഞ്ഞ ദിവസം (22-Dec-14) ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എന്നെ അറിയിച്ചത്.

രേഖാമൂലം മാലി സര്‍ക്കാരില്‍ നിന്നും ഉറപ്പ് ഒന്നും ലഭിച്ചിട്ടില്ലെങ്കിലും നിയമത്തിന്റെ പരിധിയില്‍ നിന്നും ജയചന്ദ്രന്‍ മാഷിനെ മോചിപ്പിക്കാനായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഒദ്യോഗിക മീറ്റിംഗുകളില്‍ വെച്ച് മാലി ഗവ: ഉറപ്പ് നല്കിയിട്ടുള്ളതായും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എത്രയും പെട്ടന്ന്‍ അനുകൂല തീരുമാനം എടുക്കുന്നതിനായി IHC ഉദ്യോഗസ്ഥര്‍ മാലി പ്രോസിക്യൂട്ടര്‍ ജനറലിനെ കാണാന്‍ വീണ്ടും അനുവാദം തേടിയിട്ടുണ്ട്.
ലഭിച്ച വിവരമനുസരിച്ച് മാഷിനെ മോചിപ്പിക്കുവാന്‍ IHC ശക്തമായ ഇടപെടലുകള്‍ ആദ്യം മുതലേ നടത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. അക്കാര്യത്തില്‍ IHC അഭിനന്ദനം അര്‍ഹിക്കുന്നു. അടുത്ത ബന്ധുക്കള്‍ക്ക് മാഷിനെ മാലിയില്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കാമെന്നും IHC അറിയിച്ചിട്ടുണ്ട്. മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത്, അപേക്ഷിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇ-മെയില്‍ ആയി ലഭിച്ച വിവരാവകാശ അപേക്ഷ്യ്ക്കുള്ള മറുപടിയില്‍ വളരെ വിശദമായി, നല്ല രീതിയില്‍ IHC അധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ട് എന്നതാണ്.

മാലിദ്വീപിലേക്ക് മനുഷ്യക്കടത്തെന്ന് ഇന്ത്യന്‍ എംബസി

    ത്തരാഖണ്ഡില്‍ നിന്നും മാലിദ്വീപിലേക്കുള്ള മനുഷ്യക്കടത്ത് തടയുന്നതിനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും വിവരാവകാശ നിയമപ്രകാരം ഇടപെടണമെന്ന് മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും ഇന്ന് വൈകുന്നേരം വിളിച്ചഭ്യര്‍ത്ഥിച്ചത് ഒരു നിയോഗം പോലെയാണ് എനിക്ക് തോന്നിയത്. അല്ലെങ്കില്‍ തന്നെ, രണ്ട് മാസം മുന്‍പ്, അന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ജയചന്ദ്രന്‍ മാഷിന് വേണ്ടി മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഞാനും ധനരാജും വിവരാവകാശ അപേക്ഷ നല്കിയപ്പോള്‍ ഒരിക്കലും നിനച്ചിരുന്നില്ലല്ലോ മാലിയില്‍ തടവില്‍ കഴിയുന്ന റുബീന എന്ന സഹോദരിക്ക് വേണ്ടിയും ഇടപെടേണ്ടി വരുമെന്ന്. റുബീനയുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിലൂടെയാണ് മാലിയില്‍ ആരുമില്ലാതെ തളര്‍ന്ന് കിടക്കുന്ന നബീസ ബീവിയുടെ കഥ പുറത്ത് കൊണ്ടുവരാനായതും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതും. ഏറ്റവും ഒടുവിലായി ഇപ്പോള്‍, മനുഷ്യക്കടത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പ്രതികരിക്കുവാന്‍ മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. അന്യരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മലയാളികള്‍ ഇതിനിടയില്‍ ഫോണിലും ഫേയ്സ്ബുക്കിലും എന്നെ ബന്ധപ്പെടുകയുണ്ടായി. വിവരാവകാശികള്‍ എന്ന നമ്മുടെ ഗ്രൂപ്പില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചു. വിവിധ കാരണങ്ങളാല്‍ അന്യരാജ്യത്ത് അകപ്പെട്ട് പോയവരെ ജന്മനാട്ടില്‍ തിരികെ എത്തിക്കുന്നതിനായി ഒരു മിഷന്‍ ആയി ഒരുമിച്ച് മുന്നോട്ട് നീങ്ങുവാന്‍, മൈനയുടെ ഇടപെടല്‍ മൂലം, ബഹു: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: എം.കെ മുനീര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നുള്ളതുമാണ്. ഉത്തരവാദിത്വങ്ങള്‍ അനുദിനം കൂടുമ്പോഴും പ്രതീക്ഷകള്‍ നിറവേറ്റാനാകുമെന്ന് തന്നെയാണ് മനസ്സ് പറയുന്നത്.


എം.പി ഫണ്ടില്‍ നിന്നും സ്വന്തം പേരെഴുതി വെക്കാന്‍ ജോസ് കെ.മാണി ചിലവഴിച്ചത് ഒന്നേകാല്‍ ലക്ഷം

2010-15 മേയ് വരെയുള്ള കാലയളവില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ 48 പദ്ധതികളില്‍ മാത്രം സ്വന്തം പേര്‍ എഴുതി വെക്കാന്‍ ജോസ് കെ. മാണി എം..പി ചിലവഴിച്ചത്. 1,23,547. (ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റി നാല്പത്തേഴ് രൂപ). അതും സ്വന്തം ഫണ്ടില്‍ നിന്ന് തന്നെ. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളില്‍ / വകുപ്പുകളില്‍ നടത്തിയിട്ടുള്ള പദ്ധതികളുടെ കണക്ക് എടുത്താല്‍ ഈ തുക അനേക ലക്ഷങ്ങള്‍ ആയി ഉയരും. ശിലാ ഫലകം ഒഴിച്ച്, സ്വന്തം പേര്‍ എഴുതി വെക്കുന്നതിനായി ജോസ്.കെ.മാണി സ്വന്തം ഫണ്ടില്‍ നിന്നും ചിലവഴിച്ച തുകയാണിത്. അനുബന്ധ വിവരാവകാശ രേഖകള്‍ക്ക് സന്ദര്‍ശിക്കുക.
http://rtiask.blogspot.in/2016/05/48.html

Saturday, July 23, 2016

Contradictory reports from Indian embassy regarding the status of Indian prisoners in Saudi jails

Contradictory reports from Indian embassy regarding the status of Indian prisoners in Saudi jails.
INDIAN MISSIONS IN SAUDI ARABIA HAVE FULL DETAILS OF INDIAN PRISONERS IN SAUDI JAILS - CLAIMS EMBASSY

The Indian Minister for Overseas Indian Affairs, Sushma Swaraj has informed M.P.Achuthan, Member of Parliament from Kerala on 14th January 2015, citing reports received from the Riyadh Indian Embassy, that it has been receiving information from the Saudi Authorities relating to arrests, detention of Indian nationals from time to time, regular visits are undertaken by Embassy officials to different jails, deportation centres and police stations in the Kingdom of Saudi Arabia.
M.P.Achuthan sought the details to Sushma Swaraj on the basis of a petition given to him by the New Age India Forum, Riyadh. The New Age has complained that the Indian Missions in Saudi Arabia has no proper information about the status of Indian prisoners in Saudi Jails.

The Minister said that India and Saudi Arabia has already signed an agreement on transfer of sentenced persons in 2010. The Embassy also seeks consular access from the Saudi Foreign Ministry to meet Indians detained in various jails to ascertain their welfare, as well as for updated information on number of indian prisoners and status on their release. Additionally the Embassy also receives telephone information on detention and arrest of Indian nationals from the saudi authorities. The embassy has also drawn up an yearly schedule for jail visits by the embassy officials to ascertain the inmates welfare, status regarding the jail terms, progress in the release of the inmates etc.

The Minister further informed that a total of 1516 Indian nationals (922 under the consular jurisdiction of the embassy of india in Riyadh and 594 under the consulate general of india, jeddah's consular jurisdiction) are detained in various jails in saudi arabia.

Meanwhile, on 3rd March 2015, on an answer to a Right to Information query by Mahesh Vijayan, a member of the social activist group in India "Right to Return", the Riyadh Indian Embassy replied that the Saudi authorities are not providing full details of the prisoners despite its continuous efforts to ascertain facts and figures. The information regarding the number of prisoners in Saudi jails is not based on a written document provided by the Saudi authorities, but from "notes verbale" (verbal information from unauthoritative sources) from officials and also from the information gathered by the Embassy officials during their jail visits. This contradictory to the reply given to M.P.Achuthan, Member of Parliament on 14th January 2015.

Prepared by - Murali Ravindran 

ഖത്തര്‍

ഖത്തറില്‍ 92 ഇന്ത്യന്‍ തടവുകാര്‍ ഉണ്ടെന്നും അവരുടെ പേരോ വിലാസമോ വെളിപ്പെടുത്തുന്നത് തടവുകാരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ തരാനാവില്ല എന്ന് ഖത്തര്‍ എംബസ്സി വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കി. അപ്പീല്‍ നല്‍കിയിട്ടുണ്ട്; പക്ഷേ, വലിയ പ്രതീക്ഷയൊന്നുമില്ല. തടവുകാരെ സംബന്ധിച്ച യാതൊരു വിവരങ്ങളും വെളിപ്പെടുത്താതെ, ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍ തങ്ങളുടെ മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുന്നു.

സൗദി അറേബ്യ

ഇന്ത്യന്‍ തടവുകാരെ സംബന്ധിച്ച് , സൗദിയിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷ അവര്‍ നിരസിച്ചു. പകരം റിയാദിലെ എംബസ്സിയില്‍ നേരിട്ടെത്തി രേഖകള്‍ പരിശോധിച്ച് ആവശ്യമായ വിവരം ശേഖരിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ചിതറിക്കിടക്കുന്ന രേഖകള്‍ തപ്പിയെടുത്ത് ഇന്ത്യന്‍ തടവുകാരെ സംബന്ധിച്ച വിവരം, ഞാന്‍ ആവശ്യപ്പെട്ട വിധത്തില്‍ നല്‍കുന്നത് എംബസ്സിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് എംബസ്സിയുടെ ഈ നടപടി. 930 ഇന്ത്യക്കാര്‍ ഇപ്പോള്‍ സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് എന്നും മറുപടിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് അപ്പീല്‍ നല്‍കും. എന്നിട്ടും രക്ഷയില്ലെങ്കില്‍, വേണ്ടി വന്നാല്‍ റിയാദില്‍ പോകുക തന്നെ ചെയ്യും. എന്തായാലും ഇറങ്ങി തിരിച്ചു, ഇനി കുളിച്ച് കയറുക തന്നെ.




.

ശിക്ഷ കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്ന ബര്‍മ്മയിലെ ഇന്ത്യന്‍ തടവുകാര്‍

1 April 2015മ്യാന്‍മറില്‍ ആകെ തടവിലുള്ള 79 ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മണിപ്പൂരില്‍ നിന്നുള്ളവരാണ്. ബര്‍മ്മയിലെ(മ്യാന്മര്‍) ഏഴ് ഇന്ത്യന്‍ തടവുകാര്‍ ശിക്ഷ കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്നത് സംബന്ധിച്ച് പരാതി നല്‍കി പിറ്റേ ദിവസം തന്നെ ഇന്ത്യന്‍ എംബസ്സി മറുപടി നല്‍കി. ജലോത്സവവും മ്യാന്മാര്‍ ന്യൂ ഇയറും പ്രമാണിച്ച് ഏപ്രില്‍ 21 വരെ മ്യാന്മാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയാണെന്നും അതു കഴിഞ്ഞാലുടനെ തന്നെ ഏഴ് തടവുകാരുടേയും മോചനത്തിനായാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ച് എംബസ്സിയില്‍ നിന്നും അയച്ച ഇ-മെയില്‍ സന്ദേശം. ഇവരില്‍ ആറു പേര്‍ മണിപ്പൂരില്‍ നിന്നുള്ളവരും ഒരാള്‍ ഡല്‍ഹിക്കാരനുമാണ്. ഒപ്പം 'മദദിലും' (MADAD GRIEVANCE ID : MY2PRA100202715 ) പരാതി നല്‍കിയിട്ടുണ്ട്. ബര്‍മ്മയിലെ ഇന്ത്യന്‍ എംബസ്സി വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകളിലാണ് ഈ വിവരങ്ങള്‍ ഉണ്ടായിരുന്നത്.

ഇറ്റലിയിലെ ഇന്ത്യന്‍ തടവുകാര്‍

ഇറ്റലിയില്‍ 12 ഇന്ത്യന്‍ നാവികര്‍ ഇറ്റലിയില്‍ അറസ്റ്റിലായ വിവരം പുറത്തറിഞ്ഞതും ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലൂടെ ആണ്. ഇറ്റലിയില്‍ ജയിലില്‍ കിടക്കുന്ന ഇന്ത്യാക്കാരുടെ ആകെ എണ്ണം 145 ആണെന്ന് ഇന്ന് റോമിലെ ഇന്ത്യന്‍ എംബസി വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി. ഇതില്‍ 50 പേര്‍ ശിക്ഷിക്കപ്പെട്ടവരും 95 പേര്‍ ശിക്ഷ കാത്ത് കഴിയുന്നവരാണ്. ഇവരില്‍ ആരുടേയും പേരോ വിലാസമോ ലഭ്യമല്ലെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ എംബസ്സി വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയില്‍ അറിയിച്ചു. കഴിഞ്ഞ ജൂണില്‍ 42 ടണ്‍ ഹാഷിഷുമായി ഇറ്റലി പോലീസ് പിടികൂടിയ ഒരു വിദേശ കപ്പലിലെ 12 ജീവക്കാര്‍ മാത്രമേ ഇതുവരെ എംബസിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുള്ളൂ. ഈ 12 തടവുകാരുടെ പേരുകള്‍ ലഭിച്ചിട്ടുണ്ട്.  എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും മിലാനിലെ ഇന്ത്യന്‍ കൌണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ ലഭ്യമല്ല എന്നാണ് കഴിഞ്ഞ ദിവസം അവിടെ നിന്നും ലഭിച്ച മറുപടിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നത്.
ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ കോടികള്‍ മുടക്കി ജാമ്യത്തിലിറക്കി ഇറ്റലിയില്‍ എത്തിക്കാനും അവരെ മോചിപ്പിക്കാനും ഇറ്റലി സര്‍ക്കാര്‍ നടത്തുന്ന ശ്രമം കാണുമ്പോഴാണ് അന്യനാട്ടില്‍ തടവില്‍ കഴിയുന്ന, പട്ടിയുടെ വില പോലുമില്ലാത്ത ഒരിന്ത്യക്കാരന്റെ ദുരവസ്ഥ ഞാന്‍ തിരിച്ചറിയുന്നത്. ഇറ്റലിയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള നിരപരാധികളടക്കമുള്ള ഓരോ ഇന്ത്യന്‍ തടവുകാരന്റേയും മനുഷ്യാവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നിരവധി പേര്‍ ഇപ്പോഴും അന്യനാടുകളില്‍ ജയിലില്‍ തുടരുന്നു; നോക്കുകുത്തിയായി നമ്മുടെ ഭരണകൂടവും.
RTI Questions - Subject: Indian prisoners in Italy.
Please provide copy of the documents which contains the below information about each Indian prisoners in Italy or Please provide the below information.
1. Name, Age, Gender, Passport Number and address in India
2. Details about his/her arrest/cases/trail including the date of arrest.
3. Details about his/her sentence.
4. Total number of Indian prisoners, number of male/ female prisoners
Please provide the below information about the Indian prisoners who completed their sentence but not paid fine amount or not fulfilled private rights (compensation to the victims)
5. Name, Passport Number and address in India.
6. Details about the fine/compensation to the victims.
വാര്‍ത്ത



ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി

2015 മാര്‍ച്ചിലെ കണക്കു പ്രകാരം 51 ഇന്ത്യന്‍ തടവുകാര്‍ ആണ് ഫ്രാന്‍സില്‍ ഉള്ളത്. എന്നാല്‍ ഇവരെ സംബന്ധിച്ച ഒരു വിവരവും ഇന്ത്യന്‍ എംബസിയുടെ കൈവശമില്ല. എങ്കിലും, തടവുകാരുടെ വിവരങ്ങള്‍ ഫ്രഞ്ച് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ലഭ്യമാകുന്ന മുറയ്ക്ക് അവ നല്‍കാമെന്നും പാരീസിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു. എന്റെ വിവരാവകാശ അപേക്ഷയെ തുടര്‍ന്ന്‍ മറ്റ് ഏതാനും രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും ഇതുപോലെ സ്വാഗതാര്‍ഹമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനം ചോദ്യം ചെയ്തു തുടങ്ങുമ്പോള്‍ ഉണരാതിരിക്കാന്‍ അധികാരികള്‍ക്ക് ആകില്ല എന്നതിന് തെളിവാണിത്. കൂടുതല്‍ പേര്‍ വിവരാവകാശ നിയമം ശക്തമായി ഉപയോഗിക്കുന്നതോടെ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങും. രാജ്യത്തെ ഏതൊരു പൗരനും ഈ നിയമത്തെ കുറിച്ച് അറിവുണ്ടാകണം. അതിനായി നമുക്കൊരുമിച്ച് പോരാടാം - ജയ്‌ ഹിന്ദ്‌.

നോര്‍ക്കയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍.

3 February 2015 അന്യരാജ്യത്ത് ജയിലില്‍ കിടക്കുന്ന മലയാളികളെ സംബന്ധിച്ച് നോര്‍ക്ക നല്കിയ, അത്യന്തം നിരാശാജനകമായ വിവരാവകാശ മറുപടി. പട്ടിയൊട്ട് പുല്ലു തിന്നുകയുമില്ല, പശുവിനെയൊട്ട് തീറ്റുകയുമില്ല. പുറംരാജ്യത്ത് ജയിലില്‍ കിടക്കുന്ന പ്രവാസികളുടെ കണക്കുകള്‍ കൈവശമില്ല എന്ന് ഉളുപ്പില്ലാതെ പച്ചയ്ക്ക് പറയാന്‍ കഴിയുന്ന പ്രവാസി കേരളീയ വകുപ്പ്. നോര്‍ക്കയുടെ തികഞ്ഞ അലംഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം.

ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു:
1. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിക്കിടക്കുന്ന കേരളീയരെ / മലയാളികളെ സംബന്ധിച്ച കണക്കുകള്‍ കേരള സര്‍ക്കാരിന്റെ കൈവശമുണ്ടോ ?
1.a) ഉണ്ടെങ്കില്‍ എത്ര പേര്‍ അന്യജ്യത്ത് ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്?
1.b) ടി കാരണങ്ങളാല്‍ ഇന്ത്യക്ക് പുറത്ത് കുടുങ്ങിക്കിടന്ന എത്ര പേരെ ഇതുവരെ സര്‍ക്കാരിന്റെയോ മറ്റ് ഇടപെടലുകള്‍ മൂലമോ മോചിപ്പിച്ചിട്ടുണ്ട്?
1.c) ഒന്ന് മുതല്‍ ഒന്ന്(ബി) വരെയുള്ള വിവരം സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക
2. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിയ കേരളീയരെ / മലയാളികളെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും എത്ര പരാതികള്‍ / നിവേദനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടുണ്ട് ? (ഇ-മെയിലായും കേന്ദ്ര / കേരള സര്‍ക്കാരിന്റെ വിവിധ പോര്‍ട്ടലുകളില്‍ വഴിയും ലഭിച്ചതുള്‍പ്പടെ)
2.a) ടി പരാതികളുടെ / നിവേദനങ്ങളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
2.b) ടി പരാതികളില്‍ ഇന്നുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും പ്രോഗ്രസ്സും വ്യക്തമാക്കുന്ന രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
3. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിക്കിടക്കുന്ന കേരളീയരുടെ / മലയാളികളുടെ പേരും വിലാസവും അടങ്ങിയ ലിസ്റ്റ് ലഭ്യമാക്കുക.






30 May 2015


വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തില്‍ ആദ്യത്തെ നിര്‍ണായകമായ ചുവട് വെയ്പ്പ്. ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന, വിവിധ പ്രവാസകാര്യ വകുപ്പുകളുടെ ഉന്നതതല സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിച്ചതായി നോര്‍ക്ക സി.ഇ.ഒ ശ്രീ എ.എസ് കണ്ണന്‍ അല്പം മുന്‍പ് അറിയിച്ചു. ഇന്ത്യന്‍ തടവുകാരുടെ വിശദ വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ ശേഖരിച്ച് അതാത് സംഥാനങ്ങള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ, വിദേശ കാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ബഹു : നോര്‍ക്ക മിനിസ്റ്റര്‍ കെ.സി ജോസഫും ശ്രീ കണ്ണനും ഇക്കാര്യം ഉന്നയിച്ചത്. 'റൈറ്റ് ഓഫ് റിട്ടേണ്‍' സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകളില്‍ തടവുകാരുടെ വിവരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികള്‍ കൈമാറാത്തതും സംസ്ഥാന സര്‍ക്കാരിന്റെ കൈവശം പോലും ഈ വിവരം ലഭ്യമല്ലാത്തതും നോര്‍ക്കയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ്‌ നോര്‍ക്കയില്‍ നിന്നും അനുകൂല നിലപാടുണ്ടായതും വിഷയം ഇപ്പോള്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതും. തടവുകാരെ സഹായിക്കാന്‍ നോര്‍ക്ക ലീഗല്‍ എയ്ഡഡ് സെല്‍ സ്ഥാപിച്ചുവെങ്കിലും തടവുകാരുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയാണ്. ഉദ്ദ്യോഗസ്ഥന്‍മാരുടെ അഭാവവും നോര്‍ക്ക നേരിടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറാണെന്ന് 'റൈറ്റ് ഓഫ് റിട്ടേണ്‍' അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചോ അല്ലെങ്കില്‍ ബാംഗ്ലൂരില്‍ വെച്ചോ വൈകാതെ കൂടി കാഴ്ച നടത്തുന്നതാണ്. ഈ വിഷയത്തില്‍ പ്രത്യേക താല്പര്യം കാണിച്ച നോര്‍ക്ക സി.ഇ.ഒ ശ്രീ കണ്ണന് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. തടവുകാരുടെ മോചനത്തിനായി ICWF-ല്‍ നിന്നും തുക വിനിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായതായും അദ്ദേഹം അറിയിച്ചു.